സെൻസർ ബോർഡിൽ നിന്നും ജാതി വിവേചനം; യുവ സംവിധായകന്റെ സിനിമ ഏറ്റെടുത്ത് പുതിയ നിർമ്മാണ കമ്പനി

സെൻസർ ബോർഡിൽ നിന്നും ജാതി വിവേചനം നേരിടുന്നുവെന്ന യുവ സംവിധായകൻ അരുൺ രാജിന്റെ തുറന്നുപറച്ചിൽ വലിയ ചർച്ചയായിരുന്നു. തന്റെ സിനിമയായ ‘കുരിശ്’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചതായും. ഇത്തരമൊരു പേര് മാറ്റത്തിന് കാരണം തന്റെ ജാതിയാണെന്നുമാണ് അരുൺ രാജ് പറയുന്നത്. ഇതുമൂലം സിനിമ ആദ്യം ഏറ്റെടുത്ത നിർമ്മാണ കമ്പനി പിന്മാറിയെന്നും ഇപ്പോൾ വിതരണത്തിന് ആളെ കിട്ടുന്നില്ലെന്നും അരുൺ രാജ് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴിതാ സിനിമ ഏറ്റെടുക്കാൻ തയ്യാറായി നിർമ്മാണ കമ്പനി മുന്നോട്ട് വന്നിരിക്കുന്നു. കൊച്ചി ആസ്ഥാനമായുള്ള തന്ത്ര മീഡിയാസ് ആണ് സിനിമയുടെ വിതരണം ഏറ്റെടുത്തത്. നവംബർ 24നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മുപ്പതിന് മുകളിൽ സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ഇതിന് മുൻപ് സെൻസർ ബോർഡ് നിർദ്ദേശിച്ച കാര്യങ്ങളടക്കം അഞ്ച് മാറ്റങ്ങൾ സിനിമയിൽ നടത്തിയെങ്കിലും ‘എ’ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.

മതപുരോഹിതരുടെ തിന്മക്കെതിരെ എഡ്വിൻ എന്ന ബാലന്റെ പ്രതികരണമാണ് ‘കുരിശ്’ എന്ന സിനിമയുടെ പ്രമേയം. പേരുമാറ്റത്തിൽ ശാഠ്യം പിടിക്കുന്നത്​ ദലിത്​ സമുദായാംഗമായതിനാലാണ്​ എന്നാണ് അരുൺ രാജ് പറയുന്നത്.

മലയാളത്തിൽ ചാപ്പാകുരിശ്, ഈശോ, വിശുദ്ധൻ, കുരിശുയുദ്ധം, ആമേൻ തുടങ്ങിയ സിനിമകൾ പുറത്തുവന്നിട്ടുണ്ട്​. അവിടെയൊന്നും ഇല്ലാത്ത വിവാദമാണ്​ സെൻസർ ബോർഡ്​ ഉന്നയിക്കുന്നത്​. പേരുമാറ്റത്തെ തുടർന്ന്​ വിതരണക്കാർ പിന്മാറി. ചിത്രത്തിന്‍റെ പ്രമേയവും ഉള്ളടക്കവും നിലനിർത്തി ‘എഡ്വിന്‍റെ നാമം’ എന്ന പേരിൽ സിനിമ തിയറ്ററുകളി​ലെത്തുമെന്നും സംവിധായകൻ അരുൺ രാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക