‘ദിലീപ് ഇടപെട്ട് സിനിമയുടെ സ്ലാങ്ങ് മാറ്റി, സിനിമ പരാജയപ്പെട്ടു, പിന്നീട് അതേ സ്ലാങ്ങിൽ വന്ന മമ്മൂട്ടി ചിത്രം വമ്പൻ ഹിറ്റായി’; വെളിപ്പെടുത്തലുമായി ലാൽ ജോസ്

മുരളി ഗോപി തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രസികൻ. ദിലീപ്, സംവൃത സുനിൽ, ജഗതി ശ്രീകുമാർ, മുരളി ഗോപി, സിദ്ധാർഥ് ഭരതൻ എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. സിനിമ സാമ്പത്തിക വിജയം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.

ഇപ്പോഴിതാ സിനിമയുടെ തിരക്കഥയിൽ നടന്ന നടൻ ദിലീപിന്റെ ഇടപെടലിനെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. തിരുവനന്തപുരത്ത് നടക്കുന്ന കഥയായത് കൊണ്ട് തന്നെ. രസികൻ സിനിമയുടെ ഡയലോഗുകൾ എഴുതിയിരുന്നത് തിരുവനന്തപുരം സ്ലാങ്ങിലായിരുന്നെന്നും, പിന്നീട് ദിലീപും നിർമ്മാതാവും ചേർന്നാണ് സ്ലാങ്ങ് മാറ്റിയത് എന്നും ലാൽ ജോസ് പറഞ്ഞു.

കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് ഈ സംഭാഷണങ്ങൾ മനസ്സിലാവുമോ എന്നും, സിനിമ തിരുവനന്തപുരത്ത് മാത്രം ഓടിയാൽ മതിയോ എന്നും ചോദിച്ചു, അങ്ങനെയാണ്  പിന്നീട് ന്യൂട്രൽ ഭാഷയിലേക്ക് സംഭാഷണങ്ങൾ മാറ്റിയത് എന്നാണ് ‘സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ ലാൽ ജോസ് പറഞ്ഞത്.

“ രസികൻ തിയേറ്ററിൽ പരാജയപ്പെട്ടു.  ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്, ചില സമയത്ത് ചില നിർഭാഗ്യങ്ങൾ നമ്മളെ പിന്തുടരും. പിന്നീട് അതേ സ്ലാങ്ങിൽ വന്ന രാജമാണിക്യം വമ്പൻ വിജയമായി. അൻവർ റഷീദിന്റെ ആദ്യ സിനിമയായിരുന്നു അത്. അതിലെ സംഭാഷണങ്ങൾക്ക് വളരെയധികം സ്വീകാര്യത ലഭിക്കുകയുണ്ടായി.” ലാൽ ജോസ് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക