എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ചതിക്കുന്ന ആളായിരുന്നില്ല; ബാബു ആന്റണിയുമായുള്ള പ്രണയത്തകര്‍ച്ചയെ കുറിച്ച് ചാര്‍മിള

ബാബു ആന്റണിയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും മനസ്സുതുറന്ന് ചാര്‍മിള. നാല് വര്‍ഷം നീണ്ട പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നുവെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഞങ്ങള്‍ പല പ്രശ്നങ്ങളില്‍ നിന്നും പുറത്ത് വന്നിരുന്നു. സഹോദരന്‍ എതിരായിരുന്നു. അയാളുമായി ബന്ധപ്പെട്ട എന്തോ പ്രശ്നമായിരിക്കാം ഉണ്ടായത്. യുഎസ്എയില്‍ പോയി. പോയി വന്നിട്ട് വിവാഹം കഴിക്കാം എന്ന് പറഞ്ഞിരുന്നതാണ്.

പോകുമ്പോള്‍ തന്നെ സഹോദരനെ കാണാന്‍ പോകരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പോയിക്കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം വിളിച്ചിരുന്നു. അപ്പോള്‍ സഹോദരനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞു. വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. ചതിക്കുന്ന ഒരാളായിരുന്നില്ല. എന്തോ സംഭവിച്ചിട്ടുണ്ട്്.

അമേരിക്കയില്‍ പോയതിന് ശേഷം രണ്ട് പ്രാവശ്യം വിളിച്ചു. പക്ഷെ സഹോദരനെ കാണാന്‍ പോയ ശേഷം പിന്നെ വിളിച്ചിട്ടില്ല. അറേബ്യ സിനിമയില്‍ ബാബുവിന്റെ സഹോദരനുമുണ്ടായിരുന്നു. അദ്ദേഹം എന്നെ വന്ന് കണ്ടിരുന്നു. ബാബു നിന്നെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യും പക്ഷെ കല്യാണം കഴിക്കുക വേറെയാളെയായിരിക്കും നിനക്ക് ഓക്കെയാണോ എന്ന് ചോദിച്ചിരുന്നു. ഇക്കാര്യം ഞാന്‍ ബാബുവിനോട് പറഞ്ഞു. അവര്‍ തമ്മില്‍ വഴക്കായി. ചാര്‍മിള കൂട്ടിച്ചേര്‍ത്തു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ