നിര്‍ണ്ണായക തീരുമാനവുമായി ധനുഷും ഐശ്വര്യയും; വേര്‍പിരിയല്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷം കോടതിയെ സമീപിച്ച് താരങ്ങള്‍!

ചെന്നൈ കുടുംബക്കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയ ഐശ്വര്യ രജനികാന്തും ധനുഷും. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം – സെക്ഷന്‍ 13 ബി പ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 2022ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ച താരങ്ങള്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് തങ്ങളുടെ വിവാഹമോചന ഹര്‍ജി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

2022 ജനുവരിയില്‍ ആയിരുന്നു ധനുഷും ഐശ്വര്യയും എക്‌സ് പോസ്റ്റുകളിലൂടെ വിവാഹമോചനത്തെ കുറിച്ച് അറിയിച്ചത്. ഇത് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.

പ്രഖ്യാപനത്തിന് ശേഷം അവരുടെ മക്കളായ യാത്രയുടെയും ലിംഗയുടെയും സ്‌കൂള്‍ പരിപാടികളിലും ഇരുവരെയും കണ്ടിരുന്നു. അതുകൊണ്ട് തന്നെ പിരിഞ്ഞതിന് ശേഷം ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടുമൊന്നിക്കുന്നു എന്ന തരത്തില്‍ ഒരുപാട് വാര്‍ത്തകള്‍ ഈയടുത്ത് പ്രചരിച്ചിരുന്നു.

രജനികാന്ത് ആണ് രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നത് എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒന്നിച്ച് ജീവിക്കുന്നില്ലെങ്കിലും പരസ്പര ബഹുമാനത്തോടെയാണ് ധനുഷും ഐശ്വര്യയും മുന്നോട്ട് പോയി കൊണ്ടിരുന്നത്.

വേര്‍പിരിയലിന് ശേഷം ഐശ്വര്യ സിനിമയില്‍ സജീവമായിരുന്നു. ലാല്‍ സലാം എന്ന ചിത്രം ഒരുക്കിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ സിനിമയ്ക്കായി ചിത്രീകരിച്ച ഭാഗങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ തട്ടിക്കൂട്ടി റിലീസ് ചെയ്യുകയായിരുന്നു എന്നായിരുന്നു ഇതിന് വിശദീകരണമായി ഐശ്വര്യ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക