ചിലര്‍ അതിനെ മറ്റൊരു തരത്തില്‍ കാണുന്നത് അനാവശ്യമാണ്; പുഷ്പ ഗാനത്തെ കുറിച്ച് ദേവിശ്രീ പ്രസാദ്

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുതിയ ചിത്രം ‘പുഷ്പ’യിലെ സാമന്തയുടെ ‘ഓ അണ്ടവാ’ എന്ന ഐറ്റം സോങ് ആയിരുന്നു ഒരു ആകര്‍ഷണം. ഈ ഗാനം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഇതെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകായണ് സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദ്.

തന്നെ സംബന്ധിച്ചിടത്തോളം പ്രണയ ഗാനം എന്നോ ഐറ്റം സോങ് എന്നില്ല. സംവിധായകന്‍ എന്ത് ആവശ്യപ്പെടുന്നോ, അതിന്റെ ഏറ്റവും മികച്ചത് നല്‍കുക എന്നതാണ് തനറെ കടമ എന്ന് ദേവിശ്രീ പ്രസാദ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രസ് മീറ്റിനിടയില്‍ ഒരാള്‍ എന്തിന് ഐറ്റം സോങ്സില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് ചോദിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് ഗാനം മാത്രമാണ്. സംവിധായകന്‍ എന്ത് ആവശ്യപ്പെടുന്നോ, സിനിമ എന്ത് ആവശ്യപ്പെടുന്നോ അത് നല്‍കുക. അത് ലവ് സോങ് ആണെങ്കില്‍ ലവ് സോങ്. ഐറ്റം സോങ് എങ്കില്‍ ഐറ്റം സോങ്. എനിക്ക് കഴിയുന്നതില്‍ ഏറ്റവും മികച്ചത് നല്‍കുക എന്നേയുള്ളു.

എന്നാല്‍ ചിലര്‍ അതിനെ മറ്റൊരു തരത്തില്‍ കാണുന്നത് അനാവശ്യമാണ്’, ദേവിശ്രീ പ്രസാദ് പറഞ്ഞു.അതേസമയം ഈ മാസം ഏഴാം തീയതി മുതല്‍ പുഷ്പ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക