തിയേറ്ററില്‍ കോടികള്‍ നേടി 'ദേവദൂതന്‍', എന്തുകൊണ്ട് അന്ന് പ്രേക്ഷകര്‍ സ്വീകരിച്ചില്ല? ഉത്തരമിതാണ്..

2000ല്‍ റിലീസ് ചെയ്തപ്പോള്‍ കണ്ടവരില്‍ പലര്‍ക്കും നിരാശ സമ്മാനിച്ച സിനിമയായിരുന്നു ‘ദേവദൂതന്‍’. പിന്നീട് ഈ സിനിമയെ കാലം തെറ്റി വന്ന ക്ലാസിക് എന്ന വിളിച്ച് പ്രേക്ഷകര്‍ ആഘോഷിച്ചിരുന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യമികവോടെ ദേവദൂതന്‍ വീണ്ടും എത്തിയപ്പോള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. റീമാസ്റ്ററും റീ എഡിറ്റും കഴിഞ്ഞ് ജൂലൈ 26ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്.

ചിത്രം 17 ദിവസങ്ങള്‍ക്കുള്ളില്‍ 5.2 കോടി രൂപ നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് സിയാദ് കോക്കര്‍ നിര്‍മ്മിച്ച ചിത്രമാണ് ദേവദൂതന്‍. മോഹന്‍ലാലും ജയപ്രദയും കേന്ദ്ര കഥാപാത്രങ്ങളായപ്പോള്‍ മറ്റൊരാകര്‍ഷണമായത് വിദ്യാസാഗറിന്റെ സംഗീതമായിരുന്നു. എന്നാല്‍ പാട്ടുകള്‍ക്ക് തിയേറ്ററില്‍ അന്ന് കൂവലുകളായിരുന്നു ലഭിച്ചത്. മോഹന്‍ലാലിന് ആ സമയം നിലനിന്നിരുന്ന സ്റ്റാര്‍ഡം സിനിമയെ മോശമായി ബാധിച്ചു എന്ന് പലരും വിധി എഴുതി.

പതിവ് മലയാളസിനിമാ ശൈലിയില്‍ നിന്ന് മാറി ചെയ്‌തെടുത്ത സിനിമ അന്ന് പ്രേക്ഷകര്‍ ഏറ്റെടുത്തില്ല. പക്ഷെ പിന്നീട് സിനിമയെ പ്രശംസിച്ച് പലരും രംഗത്തെത്തി. ഇതോടെയാണ് പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രം നവീകരിച്ച് വീണ്ടും തിയേറ്ററില്‍ എത്തിച്ചത്. എന്തുകൊണ്ടാകും ദേവദൂതന്‍ എന്ന സിനിമയെ അന്ന് പ്രേക്ഷകര്‍ സ്വീകരിക്കാതെയിരുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

2000ല്‍ മോഹന്‍ലാല്‍ നരസിംഹം പോലുള്ള സിനിമകളിലൂടെ അതിമാനുഷ തലത്തിലുളള സൂപ്പര്‍താര ഇമേജിലേക്ക് എത്തപ്പെട്ടിരുന്നു, അതുകൊണ്ടുതന്നെ മോഹന്‍ലാലിന്റെ അതിമാനുഷ കഥാപാത്രത്തെ കാണാനെത്തിയ പ്രേക്ഷകരെ ദേവദൂതനിലെ സംഗീതജ്ഞന്‍ നിരാശപ്പെടുത്തിയിരിക്കാം. സിനിമയില്‍ റൊമാന്‍സ് ഉണ്ടെങ്കിലും അതിലെ നായകന്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വിശാല്‍ കൃഷ്ണമൂര്‍ത്തിയല്ല.

മോഹന്‍ലാലിന്റെ പ്രണയമോ ഹീറോയിസമോ പ്രതീക്ഷിച്ച് പോയവര്‍ ഇതോടെ നിരാശരായി. ഒരു ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ മൂവിയാണ് ദേവദൂതന്‍. എന്നാല്‍ ദേവനദൂതനിലെ ഹൊറര്‍ നമ്മള്‍ അതുവരെ കണ്ട സിനിമകളിലേത് പോലെയായിരുന്നില്ല. മ്യൂസിക് കൊണ്ടും മൂഡ് കൊണ്ടും ഒരു പ്രേതത്തിന്റെ സാന്നിധ്യം സിനിമയില്‍ ഉടനീളം അനുഭവിപ്പിക്കുകയാണ് ദേവദൂതനില്‍. എന്നാല്‍ നമ്മള്‍ അതുവരെ കണ്ട് ശീലിച്ച ഒരു പ്രേതത്തെ അതില്‍ കാണിക്കുന്നുമില്ല. ഇത് അന്നത്തെ പ്രേക്ഷകരെ അത്ര തൃപ്തിപ്പെടുത്തി കാണില്ല.

സിനിമയുടെ പശ്ചാത്തലം ലോക സിനിമകള്‍ ഒന്നും കാണാത്ത സാധാരണക്കാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു. വിക്ടോറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളും മ്യൂസിക്കിന്റെ പശ്ചാത്തലവും, കുതിരവണ്ടിയും, എന്തരോ മഹാനുഭാവ എന്ന ഗാനവും, സപ്തസ്വരമണിയുള്ള പിയാനോയും സിനിമയ്ക്ക് മറ്റൊരു ടച്ച് നല്‍കുന്നുണ്ട്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു വെസ്റ്റേണ്‍ ടച്ച്.

ആല്‍ബേട്ടോ എന്ന കുതിരക്കാരന്‍, ആഞ്ജലീന എന്ന അലീന, വില്യം ഇഗ്നേഷ്യസ് എന്ന വില്ലന്‍ ഈ പേരുകളും കഥാപരിസരവും അന്നത്തെ പ്രേക്ഷകര്‍ക്ക് തീര്‍ത്തും അപരിചിതമാണ്. ഇതും സിനിമയുടെ പരാജയത്തിന് ഒരു കാരണമായിരിക്കാം. സിനിമയില്‍ അനാവശ്യമായി ഫൈറ്റ് സീനുകളും കുറേയേറെ കഥാപാത്രങ്ങളും വെറും ഗിമ്മിക്കിനായി ചേര്‍ത്തതും കാണാം ഇതൊക്കെയാകും സിനിമയുടെ പരാജയത്തിന് കാരണം എന്ന ചര്‍ച്ചകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം