‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

നാഗ് അശ്വിൻ സംവിധാനം ചെയ്‌ത്‌ 2024 ജൂൺ 27ന് തിയറ്ററുകളിലെത്തിയ ഒരു എപിക് സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു കൽക്കി 2898 എഡി. 600 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച് ആഗോളതലത്തിൽ 1200 കോടി രൂപയിലധികം നേടിയിരുന്നു. ഇപ്പോഴിതാ ‘കൽക്കി 2898 AD’-യുടെ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ വൈജയന്തി മൂവീസ്.

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കൽക്കി 2898 AD’-യുടെ രണ്ടാം ഭാഗത്തിൽ നടി ദീപിക പദുകോൺ ഉണ്ടാകില്ലെന്നാണ് നിർമാതാക്കളായ വൈജയന്തി മൂവീസ് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഭാഗം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും, ‘കൽക്കി’ പോലുള്ള ഒരു സിനിമ വലിയ രീതിയിലുള്ള പ്രതിബദ്ധത ആവശ്യപ്പെടുന്നുണ്ടെന്നും നിർമാതാക്കൾ അറിയിച്ചു. ദീപികയുടെ ഭാവി പ്രോജക്റ്റുകൾക്ക് ആശംസകൾ നേർന്നുകൊണ്ട് നിർമാതാക്കൾ ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

കൽക്കിയുടെ ആദ്യ ഭാഗത്തിൽ ‘സുമതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. അതേസമയം ദീപിക സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ബോളിവുഡ് സൈറ്റുകളിലെ ജോലി സമയത്തെ ചൊല്ലി ദീപിക ചില ഡിമാന്റുകൾ ഉന്നയിച്ചു അത് വാർത്തകളിൽ ഇടം നേടിയിരുന്നു. ദീപികയുടെ ഡമാറ്റുകൾ അംഗീകരിക്കാൻ ആകാതെ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു.

മഹാഭാരതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദുൽഖർ സൽമാൻ, ശോഭന, ദിഷ പഠാനി, അന്ന ബെൻ എന്നിവരുൾപ്പെടെ ഒരു വലിയ താരനിര അണിനിരന്നിരുന്നു. 2024 ജൂൺ 27നാണ് കൽക്കി 2898 എഡി തിയേറ്റർ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സിനിമ സ്വന്തമാക്കിയത്. അതേസമയം 2027-ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി