ഹയരാര്‍ക്കിയുടെ മേല്‍കീഴ് ശൃംഖല അവിടെ അട്ടിമറിയ്ക്കപ്പെടുന്ന കാഴ്ച കൗതുകമുണ്ടാക്കി, സിനിമയിലെ ജയ പ്രസവിക്കുന്നത് പോലെയുള്ള പതിവ് രീതിയല്ല; വണ്ടര്‍ വുമണെ കുറിച്ച് ദീദി ദാമോദരന്‍

അഞ്ജലി മേനോന്‍ ചിത്രം ‘വണ്ടര്‍ വുമണ്‍’ കഴിഞ്ഞ ദിവസം സോണി ലിവിലൂടെ റിലീസ് ചെയ്തിരുന്നു. ആറ് ഗര്‍ഭിണികളായ സ്ത്രീകളുടെ സൗഹൃദത്തെക്കുറിച്ച് പറയുന്ന സിനിമയുടെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അഭ്യന്തര പരാതി പരിഹാരസമിതി കൂടിയായ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. പോഷ് ആക്റ്റ് അനുശാസിക്കുന്ന സകല നടപടിക്രമങ്ങളും ഭംഗിയായി പാലിക്കപ്പെട്ട സെറ്റായിരുന്നു സിനിമയുടേത് എന്ന് ദീദി പറയുന്നു.

ദീദിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഒരു ഐസി (അഭ്യന്തര പരാതി പരിഹാരസമിതി ) അംഗമെന്ന നിലയിലാണ് പ്രിയ സുഹൃത്തും സംവിധായകയുമായ അഞ്ജലി മേനോന്റെ ‘വണ്ടര്‍ വുമണ്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ചെന്നത്. പോഷ് ആക്റ്റ് അനുശാസിക്കുന്ന സകല നടപടിക്രമങ്ങളും ഭംഗിയായി പാലിക്കപ്പെട്ട സെറ്റ് . മലയാള സിനിമ അനുസരിക്കാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന നിയമം നടപ്പാക്കുന്നത് കണ്ട് ആശ്വാസം തോന്നി. സന്തോഷവും.പിന്നെ കണ്ടതെല്ലാം വേറിട്ട അനുഭവമായിരുന്നു. ഹയറാര്‍ക്കിയുടെ മേല്‍കീഴ് ശൃംഖല അവിടെ അട്ടിമറയ്ക്കപ്പെടുന്ന കാഴ്ച കൗതുകമുണ്ടാക്കി. സിനിമയിലെ ജയ പ്രസവിക്കുന്നത് പോലെ – മലര്‍ന്നു കിടന്നുള്ള പതിവ് രീതിയല്ല. തിരിഞ്ഞു കീഴ്‌മേല്‍ മറഞ്ഞു കൊണ്ട് . അവളവള്‍ക്ക് അനായാസമാകും മട്ടില്‍.

ക്യാമറക്ക് മുന്നില്‍ നിന്ന് അഭിനയിച്ചു കഴിഞ്ഞ് ക്യാമറക്ക് പിന്നിലെ പണികളിലേക്ക് പിന്മാറുന്ന കൂട്ടുകാര്‍. പെണ്ണുങ്ങള്‍ പുറപ്പെട്ടു പോകാറുള്ള ഉല്ലാസയാത്രകളെ ഓര്‍മ്മിപ്പിച്ചു. സെറ്റില്‍ പണിയെടുക്കുന്ന ഓരോ സ്ത്രീയും ഓരോ നിമിഷവും ആഘോഷിക്കുകയായിരുന്നു. സിനിമയില്‍ എഴുതിക്കാണിച്ചത് പോലെ സെലിബ്രേഷന്‍ ഓഫ് സിസ്റ്റര്‍ഹൂഡ്‌സ് ദാറ്റ് അപ്ഹോള്‍ഡ്സ് അസ്. സൗഹൃദത്തിന്റെ, ആഹ്ലാദത്തിന്റെ ഇടം പണിതു കൊണ്ട് അവര്‍ മുന്നേറുന്നത് കാണാമായിരുന്നു. സ്വന്തമായി തീരുമാനമെടുക്കുന്ന സ്ത്രീയ്ക്ക് സ്വന്തമായി അഭിപ്രായങ്ങളുണ്ടാകും. നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ടാകും. അതൊക്കെ നാം പരിചയിച്ചു പോന്ന ശീലങ്ങള്‍ക്ക് രുചിച്ചു കൊള്ളണമെന്നില്ല. സ്വന്തം രുചിഭേതങ്ങള്‍ക്ക് നിരക്കാത്ത സിനിമ വരുമ്പോള്‍ അസഹിഷ്ണത പുറത്തു ചാടുന്നത് സ്വാഭാവികം മാത്രം.

അതു കൊണ്ടാണ് ഇംഗ്ലീഷ് സിനിമയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സിനിമയില്‍ മലയാളം കേള്‍ക്കാത്തത് വരേണ്യമായി വിവക്ഷിക്കപ്പെട്ടത്. പിന്നെ ലാഗ്. സമയത്തെക്കുറിച്ചും വേഗതയെക്കുറിച്ചുമെല്ലാമുള്ള നമ്മുടെ സിനിമാബോധങ്ങള്‍ക്ക് നിരക്കുന്ന ഒന്നല്ല പ്രസവം. പത്തു മാസം ഒരു ഗര്‍ഭം ഉള്ളില്‍ ചുമക്കുക എന്നതിന് ആര്‍ക്കും വേഗം കൂട്ടാനാവില്ല. ആ അനുഭവം സ്ത്രീയ്ക്ക് മാത്രം അവകാശപ്പെട്ട ഒരിടമാണ്. അതിനിടയിലെ ഒരു ചെറിയ സെഗ്മെന്റ് ആണീ സിനിമ. മാതൃത്വത്തിന്റെ ആഘോഷമോ ട്രോഫിയായി പുറത്ത് വരുന്ന കുഞ്ഞിനെയോ അത് കണ്ട് നിര്‍വൃതി അടയുന്ന അമ്മയെയോ സിനിമയില്‍ കണ്ടില്ല. ഗര്‍ഭിണികളായഒരു കൂട്ടം പെണ്ണുങ്ങളുടെ വളരെ വ്യക്തിപരമായ അനുഭവ പരിസരം, ചങ്ങാത്തം. അങ്ങനെയാണ് എനിക്ക് തോന്നിയത്.

പെണ്‍ കഥകള്‍ പല വഴികള്‍ സ്വീകരിച്ചു കണ്ടിട്ടുണ്ട്. ആണധികാര വ്യവസ്ഥയോട് പോരാടാന്‍ ആണിനെ പോലെയാവാം. ജാന്‍സി റാണിയെ പോലെ.ജയ ജയ ജയ ജയ ഹേയിലെ ജയയെ പോലെ. വ്യവസ്ഥയോട് കലഹിച്ച് പുറത്തേക്ക് നടക്കാം. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ ഭാര്യയെ പോലെ. മറ്റൊരു വഴിയാണ് സിനിമയില്‍ കണ്ടത്. അതിലെ ഗര്‍ഭിണികള്‍ അവര്‍ക്ക് വഴങ്ങും മട്ടിലാവും പ്രസവിക്കുക. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.വണ്ടര്‍ വുമണ്‍ എന്ന സിനിമയുടെ ഐസി അംഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഡബ്ല്യുസിസി ആഗ്രഹിച്ച, പോരാടിപ്പോരുന്ന സംവിധാനമാണത്. ഈ സംരംഭത്തില്‍ പങ്കാളികളായ അഞ്ജലി, നാദിയ, പാര്‍വ്വതി, പത്മപ്രിയ, സയനോര, നിത്യ, അര്‍ച്ചന പത്മിനി, അമൃത, രമ്യ സര്‍വ്വതാദാസ് തുടങ്ങിയ എല്ലാ കൂട്ടുകാര്‍ക്കും സ്‌നേഹാഭിവാദ്യങ്ങള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക