'രജനിക്ക് പ്രതിഫലം 100 കോടിക്കടുത്ത്, മുരുകദോസിന് 35 കോടി'; ദര്‍ബാറിന്റെ മൊത്തം ബജറ്റ് 200 കോടി

പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തിയ രജനികാന്ത്-മുരുകദോസ് ചിത്രമായിരുന്നു ദര്‍ബാര്‍. എന്നാല്‍ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. അതിനാല്‍ രജനികാന്ത് നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. അതോടൊപ്പം വിതരണക്കാരില്‍ നിന്നും ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുരുകദോസ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരങ്ങളുടെയും സംവിധായകന്റെയും അമിത പ്രതിഫലമാണ് സിനിമയുടെ ബജറ്റ് കൂട്ടിയതെന്ന് ആരോപിച്ച് രഗംത്ത് വന്നിരിക്കുകയാണ് തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.രാജേന്ദര്‍.

നൂറുകോടിയോളം രൂപയാണ് രജനികാന്ത് ദര്‍ബാറിന് പ്രതിഫലം വാങ്ങിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 35 കോടി രൂപ മുരുകദോസ് പ്രതിഫലം വാങ്ങിയിരുന്നു. നടിക്കും അമിത പ്രതിഫലം നല്‍കി. വന്‍ തുകയ്ക്കാണ് ദര്‍ബാര്‍ വിതരണക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ 70 കോടിക്ക് മുകളില്‍ സിനിമ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 കോടിയോളം രൂപ ചെലവഴിച്ചാണ് സിനിമ നിര്‍മിച്ചത്. അങ്ങനെ നോക്കിയാല്‍ ഇതില്‍ ഭൂരിഭാഗം പണവും താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലമാണ്.

ഇതിനിടയില്‍ രജനിയുടെ രാഷ്ട്രീയപ്രവേശനവും സജീവചര്‍ച്ചയാവുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനം ഏപ്രില്‍ മാസത്തില്‍ ഉണ്ടാകുമെന്ന് സൂചന. രജനിയുടെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയെ ഉദ്ധരിച്ചു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ