മൂന്ന് ദിവസം ബാത്റൂമിന് അടുത്തുള്ള ആ ഡോർമെട്രിയിൽ കഴിഞ്ഞു, പലപ്പോഴും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്; മനസ്സ് തുറന്ന് ഡെയ്‌സി ഡേവിഡ്

ബി​ഗ്ബോസ് സീസൺ 4 ലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് ഡെയ്‌സി ഡേവിഡ്. വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ്. ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് താൻ ഇന്നികാണുന്ന നിലയിലെത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡെയ്‌സി. ജോഷ് ടോക്ക്സിലാണ് ഡെയ്സി തന്റെ ജീവിതത്തെപ്പറ്റി പറഞ്ഞത്.

മുംബൈയിൽ ആണ് ജനിച്ചത്. പത്ത് വയസ്സ് വരെ കേരളത്തിലാണ് വളർന്നത്. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് തനിക്ക് ഫോട്ടോഗ്രാഫി ഫീൽഡിനോട് താത്പര്യം വന്നത്. എന്നാൽ തന്റെ വീട്ടുകാർക്ക് അതിൽ താത്പര്യം ഉണ്ടായിരുന്നില്ലെന്നും, പെൺകുട്ടികൾക്ക് പറ്റിയ ഫീൽഡ് അല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. മോശം രംഗമാണ്  ഫോട്ടോഗ്രഫി എന്ന പൊതു സംസാരത്തിൽ തന്നെ അവരും വിശ്വസിച്ചുവെന്നും ഡെയ്സി പറഞ്ഞു.

ബി കോം ഫൈനൽ ആയപ്പോഴാണ് തന്റെ ഫീൽഡ് ഫോട്ടോഗ്രാഫി തന്നെയാണ് എന്ന് ഉറപ്പിച്ചത്. തന്റെ അനിയനും ഫോട്ടോഗ്രാഫിയിൽ ആണ് താത്പര്യം. എന്നാൽ  അവന്  വേണ്ട ക്യാമറയും കാര്യങ്ങളും എല്ലാം വീട്ടുകാർ തന്നെ വാങ്ങിക്കൊടുത്തത് കണ്ടപ്പോൾ എന്തുകൊണ്ട് എന്നെ സപ്പോർട്ട് ചെയ്യുന്നില്ല എന്ന് ഓർത്ത് വിഷമം തോന്നിയിരുന്നു.

നിനക്ക് ഞാൻ എന്റെ വണ്ടിയുടെ ചാവി തരാം പകരം എനിക്ക് ക്യാമറ തരണം എന്ന് പറഞ്ഞ് അനിയന്റെ കെെയ്യിൽ നിന്ന് ക്യാമറ വാങ്ങിയതോടെയാണ് തന്റെ ഫോട്ടോ​ഗ്രഫി ജീവിതം ആരംഭിക്കുന്നത്. യൂട്യൂബ് നോക്കിയും, പുറത്ത് കുറേ പ്രാക്ടീസ് ചെയ്തുമാണ് താൻ ഫോട്ടോഗ്രാഫി പഠിച്ചതെന്നും അവര്‍ പറഞ്ഞു.

താൻ ആദ്യം പോർട്ട് ഫോളിയോ ഷൂട്ട് ചെയ്തത് മുംബൈയിൽ വച്ചാണ് അന്ന് 2500 രൂപയാണ് ആദ്യമായി കിട്ടിയ പ്രതിഫലം. കേരളത്തിൽ വന്ന് ഫോട്ടോ​ഗ്രഫി ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നെന്നും ഉണ്ടായിരുന്ന ജോലി കളഞ്ഞാണ് കേരളത്തിലെത്തിയതെന്നും അവർ പറഞ്ഞു. എന്നാൽ ആദ്യ നാളുകൾ അത്ര സു​ഗമല്ലയിരുന്നെന്നും ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ഡോർമെട്രിയിൽ ജീവിച്ചു.

പലപ്പോഴും ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചിരുന്നെന്നും എന്നാൽ പിന്നീട് തിരിച്ചു പോയി നാരീസ് ഫോട്ടോഗ്രാഫി എന്ന പേരിൽ മുബെെയിൽ ഫീമെയിൽ വെഡ്ഡിങ് ഫോട്ടോഗ്രാഫി കമ്പനി ആരംഭിച്ചുവെന്നും ഡെയ്സി പറഞ്ഞു. ആഗ്രഹം ഉണ്ടെങ്കിൽ, പാഷനെ പിൻതുടരൂ.. എത്ര കഷ്ടപ്പെട്ടിട്ടായാലും സാധിയ്ക്കാൻ പറ്റും എന്ന് എനിക്ക് ബോധ്യമായിയെന്നും ഡെയ്സി കൂട്ടിച്ചേർത്തു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി