വാതിലില്‍ മുട്ടി വിളിച്ചിട്ടും തുറന്നില്ല, രഞ്ജുഷ തൂങ്ങിയത് സ്വന്തം സാരിയില്‍ കുരുക്കിട്ട്; നടുങ്ങി സിനിമാലോകം

നടി രഞ്ജുഷ മേനോന്റെ ആത്മഹത്യയില്‍ ഞെട്ടി സിനിമാ-സീരിയല്‍ ലോകം. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ സിനിമയില്‍ സലീം കുമാറിന്റെ ഭാര്യയായി എത്തിയാണ് രഞ്ജുഷ സിനിമയില്‍ ശ്രദ്ധ നേടുന്നത്. ശവപ്പെട്ടി കച്ചവടക്കാരനായ ലോനപ്പനൊപ്പം മികച്ച അഭിനയം തന്നെയായിരുന്നു രഞ്ജുഷയുടെതും.

സിറ്റി ഓഫ് ഗോഡ്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുതദ്വീപ് തുടങ്ങിയ സിനിമകളിലും രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. സ്ത്രീ എന്ന സീരിയലിലൂടെയാണ് രഞ്ജുഷ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളില്‍ താരം അഭിനയിച്ചു. ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് എന്നീ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു രഞ്ജുഷ. ഭര്‍ത്താവ് മനോജ് വര്‍മ്മയുമൊത്ത് തിരുവനന്തപുരം കരിയത്തുള്ള ഫ്ളാറ്റിലാണ് രഞ്ജുഷ താമസിക്കുന്നത്.

ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് രഞ്ജുഷയെ സ്വന്തം കിടപ്പുമുറിയിലെ ഫാനില്‍ സാരി കൊണ്ടുണ്ടാക്കിയ കുരുക്ക് കഴുത്തില്‍ മുറുക്കി മരിച്ച നിലയില്‍ കണ്ടെത്തിയത്. 34 വയസ്സായിരുന്നു നടിക്ക്. ഭാര്യയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ രഞ്ജുഷയുടെ ഭര്‍ത്താവ് സെക്യൂരിറ്റിയെ വിളിച്ച് വീട്ടില്‍ പോയി നോക്കാന്‍ പറയുകയായിരുന്നു.

സെക്യൂരിറ്റി വാതലില്‍ മുട്ടി വിളിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അറിയിക്കുകയും ഭര്‍ത്താവ് വരികയുമായിരുന്നു. ഭര്‍ത്താവ് വീടിന് പിന്നില്‍ ഏണി വച്ച് കയറി ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടതെന്ന് ഫ്‌ലാറ്റിന്റെ സെക്യൂരിറ്റി പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക