എന്റെ നെഞ്ചിന്റെ വേദന ഇതുവരെ മാറിയിട്ടില്ല, കരഞ്ഞുകൊണ്ടാണ് കണ്ടത്..; ക്രിസ്റ്റോ ടോമിയുടെ 'ഉള്ളൊഴുക്ക്', ആദ്യ പ്രതികരണങ്ങള്‍

ക്രിസ്‌റ്റോ ടോമിയുടെ സംവിധാനത്തില്‍ എത്തിയ ‘ഉള്ളൊഴുക്ക്’ സിനിമയ്ക്ക് ഗംഭീര അഭിപ്രായങ്ങള്‍. ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ താരങ്ങളാണ് ചിത്രത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് സംസാരിച്ചത്. ഉര്‍വശിയുടെയും മറ്റ് താരങ്ങളുടെയും അഭിനയത്തെ പുകഴ്ത്തി കൊണ്ടാണ് പലരും സംസാരിച്ചത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ബ്രില്യന്റ് എന്ന അഭിപ്രായങ്ങള്‍ എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എത്തുന്നുണ്ട്.

”ഭയങ്കര നല്ല എക്‌സ്പിരിയന്‍സ് ആയിരുന്നു. ഉര്‍വശി ചേച്ചിയുടെയും പാര്‍വതി ചേച്ചിയുടെയും അതിഗംഭീര പെര്‍ഫോമന്‍സ് ആണ്. പ്രളയവുമായി ബന്ധപ്പെട്ട് അവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞതു കൊണ്ട് തന്നെ ഇത് തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണ്. നല്ല പെര്‍ഫോമന്‍സ് തന്നെയാണ്” എന്നാണ് സിനിമ കണ്ടിറങ്ങിയ നിഖില വിമല്‍ പ്രതികരിച്ചത്.

വളരെ റിയല്‍ ആയൊരു സിനിമ എന്നാണ് നടിയും അവതാരകയുമായി രഞ്ജനി ഹരിദാസിന്റെ പ്രതികരണം. ”ഞാന്‍ റിയല്‍ ആയിട്ടുള്ള സിനിമ കാണാത്ത ആളായിരുന്നു. ഞാന്‍ ഫാന്റസി ലോകത്ത് ജീവിക്കുന്ന ഒരാളാണ്. പക്ഷെ ഇത് വളരെ ഭംഗിയായി. അമ്മ ആയാലും മരുമകള്‍ ആയാലും അവരെയൊക്കെ ഒരു സവിശേഷമായ ഇഴയില്‍ വരുന്ന വികാരങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.”

”മറ്റൊരു ശക്തമായ കാര്യം അഭിനയമാണ്. മലയാള സിനിമയിലെ ഏറ്റവും നല്ല അഭിനേതാക്കളാണ് വരുന്നത്. ഉര്‍വശി ചേച്ചിയും പാര്‍വതിയും മാത്രമല്ല, എല്ലാ അഭിനേതാക്കളും വളരെ നന്നായി ചെയ്തിട്ടുണ്ട്. കറി ആന്‍ഡ് സയനൈഡ് കണ്ട് ഇപ്രംസ് ആയിട്ടുള്ള ആളാണ്. സംവിധായകന്‍ ഈ സിനിമയും നന്നായി ചെയ്തു. ഇത് സീരിയസ് ആയ, ഡ്രമാറ്റിക് ആയ സീരിയസ് സിനിമയാണ്. കുറേ ചിന്തപ്പിക്കും” എന്നാണ് രഞ്ജിനി പറയുന്നത്.

”ഉര്‍വശി ചേച്ചിയുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം ആണോന്ന് അറിയില്ല, പക്ഷെ ചേച്ചി അത് പ്രൂവ് ചെയ്യുകയാണ് ഈ സിനിമയിലൂടെ. എത്ര വര്‍ഷം കഴിഞ്ഞാലും ചേച്ചിയെ മറികടക്കാന്‍ ആരുമില്ല. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഗ്രേറ്റസ്റ്റ് എന്ന തരത്തിലുള്ള ഒരു സിനിമയാണ്. ചേച്ചിയുടെ പെര്‍ഫോമന്‍സ് അഭിനേതാക്കള്‍ കണ്ട് പഠിക്കേണ്ട മാസ്റ്റര്‍ ക്ലാസ് ആണ്. ഭയങ്കര മനോഹമായിട്ടുള്ള സിനിമയാണ്. കിടിലം സ്‌ക്രിപ്റ്റും പെര്‍ഫോമന്‍സുമാണ്” എന്നാണ് നടന്‍ വിനയ് ഫോര്‍ട്ട് അഭിപ്രായപ്പെടുന്നത്.

സിനിമ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കണ്ട പാര്‍വതി തിരുവോത്തും യൂട്യൂബ് ചാനലുകളോട് പ്രതികരിച്ചു. ”എനിക്ക് ഒരു സെക്കന്‍ഡ് പോലും സ്‌ക്രീനില്‍ നിന്നും കണ്ണ് മാറ്റാന്‍ പറ്റിയിട്ടില്ല. ഈ കഥ ഭയങ്കര മികച്ചതാണ്. ക്രിസ്റ്റോയുടെ ഉള്ളൊഴുക്ക് ആണ് നമ്മള്‍ അറിയുന്നത്. പക്ഷെ ഉര്‍വശി ചേച്ചി ഭയങ്കര നന്നായി. ഞാന്‍ ചേച്ചിയുടെ ഏറ്റവും വലിയ ആരാധികയാണ്. എന്റെ നെഞ്ചിന്റെ വേദന ഇതുവരെ മാറിയിട്ടില്ല ഈ സിനിമ കണ്ടിട്ട്. സത്യസന്ധമായി നമ്മള്‍ ചെയ്യുന്ന സിനിമയ്ക്ക് എപ്പോഴും നമ്മുടെ പ്രേക്ഷകര്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എനിക്ക് ആ വിശ്വാസം എന്തായാലും ഉണ്ട്” എന്നാണ് പാര്‍വതി പറയുന്നത്.

”എത്ര റീജിയണല്‍ ആയി സിനിമ നില്‍ക്കുമ്പോഴും, അത് ലോകം മുഴുവന്‍ സംസാരിക്കുന്ന ഒരു സിനിമ തന്നെയാണ്. നമുക്ക് മുമ്പോട്ട് ജീവിക്കാന്‍ ഒരു ഹോപ്പും, മനുഷ്യര്‍ക്ക് അനുകമ്പ ഉണ്ടാകണമെന്നും എന്നൊക്കെയാണല്ലോ ആഗ്രഹം, അതുപോലൊരു കഥയും എഴുത്തും, മനോഹരമായ അഭിനയവുമാണ് സിനിമയില്‍” എന്നാണ് കനി കുസൃതി പ്രതികരിച്ചത്. ”ഞാന്‍ കരഞ്ഞിട്ട് വരികയാണ്. എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല. ഈ സിനിമ കണ്ട് ഇമോഷണല്‍ ആയി” എന്നാണ് ദിവ്യ പ്രഭ പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ