'ജീവിക്കാന്‍ അനുവദിക്കണം', സോഷ്യല്‍ മീഡിയ വിട്ട് ചാര്‍മി കൗര്‍; ആറ് കോടി തിരികെ നല്‍കി വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട ചിത്രം ‘ലൈഗര്‍’ വന്‍ പരാജയമായതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുത്ത് ചിത്രത്തിന്റെ കോ പ്രൊഡ്യൂസറായ നടി ചാര്‍മി കൗര്‍. ലൈഗറിന്റെ പരാജയത്തില്‍ വ്യാപക വിമര്‍ശനവും പരിഹാസവും വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

”ചില്‍ ഗയ്‌സ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. പുരി കണക്ട്ട് ശക്തമായി തിരിച്ചു വരും. അതുവരെ, ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ” എന്നാണ് ചാര്‍മി കൗറിന്റെ ട്വീറ്റ്. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററില്‍ എത്തിയതെങ്കിലും ബോക്‌സോഫീസില്‍ തളരുകയായിരുന്നു.

പാന്‍ ഇന്ത്യാ തലത്തില്‍ വന്‍ പ്രൊമോഷന്‍ പരിപാടികളായിരുന്നു ലൈഗറിനായി നടത്തിയിരുന്നത്. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. ആക്ഷന്‍ സീനുകള്‍ മികച്ചതാണെങ്കിലും കെട്ടുറപ്പില്ലാത്ത കഥ സിനിമയെ ബാധിച്ചു എന്നാണ് നിരൂപകരും പ്രേക്ഷകരും പറയുന്നത്.

ഡിയര്‍ കോേ്രമഡ്, വേള്‍ഡ് ഫെയ്മസ് ലവര്‍ എന്നീ സിനിമകളുടെ പരാജയത്തിന് ശേഷം വിജയ് ദേവരകൊണ്ടയുടെ മൂന്നാമത്തെ പരാജയ സിനിമയായി മാറിയിരിക്കുകയാണ് ലൈഗറും. 35 കോടിയായിരുന്നു സിനിമയ്ക്ക് വിജയ് ദേവരകൊണ്ട കൈപറ്റിയ പ്രതിഫലം.

സിനിമ പരാജയപ്പെട്ടതോടെ ആറ് കോടി രൂപ നടന്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചു നല്‍കി. അര്‍ജുന്‍ റെഡ്ഡി എന്ന സിനിമയ്ക്ക് ശേഷമാണ് വിജയ് ദേവരകൊണ്ട ആന്ധ്രയിലും തെലങ്കാനയിലും അറിയപ്പെടുന്ന നടനായത്. വന്‍ ഹിറ്റായ സിനിമയ്ക്ക് ശേഷം നടന്‍ തെലുങ്കിലെ യൂത്ത് ഐക്കണ്‍ ആയി മാറുകയും ചെയ്തിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക