'അങ്ങയെ നഷ്ടപ്പെടല്‍ തലവേദനയാണ്, മിസ് യു അച്ഛാ...'; കുതിരവട്ടം പപ്പുവിനെ ഓര്‍മ്മിച്ച് മകന്‍ ബിനു

അല്ല ആരിത് വാര്യംപള്ളിയിലെ മീനാക്ഷിയല്ലിയോ? ഞമ്മടെ താമരശ്ശേരി ചുരം…, മലയാളക്കരയെ എന്നെന്നും ചിരിപ്പിച്ച ഹാസ്യനടനെ ഓര്‍ക്കാന്‍ ചുരുക്കം ചില ഡയലോഗുകള്‍ മാത്രം മതി. തലമുറകളെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ എക്കാലത്തേയും ഹാസ്യനടന്‍ കുതിരവട്ടം പപ്പു ഓര്‍മയായിട്ട് ഇന്ന് 20 വര്‍ഷം.

കുതിരവട്ടം പപ്പുവിന്റെ 20ാം ചരമവാര്‍ഷികത്തില്‍ അച്ഛനെ അനുസ്മരിക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകന്‍ ബിനു പപ്പു. “”അച്ഛനെ ഓര്‍ക്കുക എളുപ്പമാണ്. അതെന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. പക്ഷേ അങ്ങയെ നഷ്ടപ്പെടല്‍ തലവേദനയാണ്, അതൊരിക്കലും വിട്ട് പോകുകയില്ല. മിസ് യു അച്ഛാ”” എന്നാണ് ബിനു കുറിച്ചിരിക്കുന്നത്.

നാടക വേദികളിലെ നിറസാന്നിധ്യമായ പത്മദളാക്ഷനെ കുതിരവട്ടം പപ്പുവാക്കിയത് “ഭാര്‍ഗവിനിലയം” ആണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയ വൈക്കം മുഹമ്മദ് ബഷീര്‍ ആണ് ആ പേര് നല്‍കിയത്. പിന്നീടുള്ള ഓരോ സിനിമയും ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാനുള്ള രംഗങ്ങളാണ് പപ്പു സമ്മാനിച്ചത്. ഷാജി കൈലാസിന്റെ നരസിംഹമാണ് പപ്പു അവസാനം ചെയ്ത സിനിമ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ