ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണന്‍ വിഷയം; സമവായ ചര്‍ച്ചയ്ക്ക് ഫെഫ്ക

അനില്‍ രാധാകൃഷ്ണമേനോന്‍- ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നത്തില്‍ സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കാനൊരുങ്ങി ഫെഫ്ക. ഇരുവരുമായും നവംബര്‍ 4 (തിങ്കളാഴ്ച ) ചര്‍ച്ച നടത്തുമെന്നാണ് ഫെഫ്ക അറിയിച്ചിരിക്കുന്നത്. അതേസമയം, ബിനീഷ് ബാസ്റ്റിന്‍ സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു താരസംഘടനയായ അമ്മ വ്യക്തമാക്കിയിരിക്കുന്നത്. ഫെഫ്കയുടെ ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ തിങ്കളാഴ്ച കൊച്ചിയില്‍ ഫെഫ്ക ഓഫീസിലിലാണ് ഇരുവരുമായും ചര്‍ച്ച നടക്കുന്നത്.

നടന്‍ ബിനീഷ് ബാസ്റ്റിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വേദിയില്‍ താനിരിക്കില്ലെന്ന് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞുവെന്നായിരുന്നു ബിനീഷ് കോളേജില്‍ വ്യക്തമാക്കിയത്.

സംവിധായകന്റെ നിലപാടിനെതിരെ വേദിയില്‍ കുത്തിയിരുന്നാണ് ബിനീഷ് ബാസ്റ്റിന്‍ പ്രതിഷേധിച്ചത്. പാലക്കാട് ഗവണ്‍മെന്റ് കോളേജ് ഡേയിലെ നാടകീയ രംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Latest Stories

Fab 4 Of World Cricket: കോഹ്ലിയും സ്മിത്തുമില്ല, ക്രിക്കറ്റിലെ അടുത്ത ഫാബ് 4 താരങ്ങൾ ഇവർ, ഇനി ഇവർ ഭരിക്കുമെന്ന് കെയ്ൻ വില്യംസൺ

'ലീഗിന്റെയും യുഡിഎഫിന്റെയും നയരൂപീകരണം നടത്തുന്നത് ജമാഅത്തെ ഇസ്‌ലാമി'; എൽഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തോടും പ്രതികരിച്ച് എം സ്വരാജ്

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്; വഴി മുളകെട്ടി അടച്ചു

മള്‍ട്ടിപ്ലക്സിലെ സിനിമ ടിക്കറ്റിന് തോന്നിയ വില; പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍, ഐനോക്സ് തിയറ്ററുകള്‍ക്കെതിരെ ഹൈക്കോടതി; സര്‍ക്കാരിന് നോട്ടീസ് അയച്ചു

IND VS ENG: അവൻ ആ ശീലം മാറ്റിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കും, എത്ര പറഞ്ഞുകൊടുത്തിട്ടും മാറുന്നില്ല, പന്തിനെതിരെ തുറന്നടിച്ച് ​ഗാം​ഗുലി

ഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെ കുറിച്ച് പഠിക്കുമെന്ന് അന്ന് തമാശ പറഞ്ഞു, ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം: വേടന്‍

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം, ഒബ്സെർവഷൻ ഹോമിൽ നിന്നും വിട്ടയക്കും

ബലാത്സംഗശ്രമം എന്ന് വരെ എനിക്കെതിരെ പരാതിയുണ്ട്.. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നല്‍കി: കൃഷ്ണകുമാര്‍

ഇ എസ് ബിജിമോൾക്ക് വിലക്കേർപ്പെടുത്തി സിപിഐ; ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്ന് നിർദേശം

1.30 ലക്ഷം രൂപ അപര്യാപ്തം; പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ നശിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബേബി; കാശ്മീരില്‍ സിപിഎം സംഘം