പതിനാറുകാരിയായ പാഞ്ചാലി സിനിമയില്‍ എത്തിയിട്ട് 42 വര്‍ഷം; രാധിക ശരത്കുമാറിന് ആശംസകളുമായി സംവിധായകന്‍ ഭാരതിരാജ

സിനിമയില്‍ 42 വര്‍ഷം പൂര്‍ത്തിയാക്കിയ തെന്നിന്ത്യന്‍ താരം രാധിക ശരത്കുമാറിന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഭാരതിരാജ. 1978-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത “കിഴക്കേ പോകും റെയ്ല്‍” എന്ന സിനിമയിലൂടെയാണ് പതിനാറാം വയസില്‍ രാധിക അഭിനയരംഗത്തേക്ക് എത്തുന്നത്.

“എന്റെ പ്രിയപ്പെട്ട തമിഴരേ…പാഞ്ചാലി എന്ന് പേരുള്ള ഒരു പതിനാറ് വയസുകാരിയെ കിഴക്കേ പോകം റെയ്‌ലില്‍ എനിക്ക് ലഭിച്ചു. അവളുടെ യാത്രയ്ക്ക് അന്ന് കൊടി പറത്തി..42 വര്‍ഷമായിരിക്കുന്നു, ഇന്നും ആ യാത്ര അവസാനിച്ചിട്ടില്ല..”” എന്നാണ് രാധികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാരതിരാജ ട്വീറ്റ് ചെയ്തത്. സംവിധായകന്റെ ആശംസകള്‍ക്ക് രാധിക മറുപടിയും നല്‍കി.

“ഇതിലും മികച്ചത് എനിക്ക് സംഭവിക്കാനില്ല. ഞാനിന്ന് എന്താണോ അതെല്ലാം താങ്കള്‍ കാരണമാണ്. താങ്കളുടെ അനുഗ്രഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. പുരുഷമേധാവിത്വമുള്ള മേഖലയില്‍, സ്ത്രീയുടെ നേട്ടങ്ങള്‍ ആഘോഷിക്കാത്ത സമകാലികരുടെ ഇടയില്‍ താങ്കളുടെ വാക്കുകള്‍ സാധാരണയിലും ഉയരെയാണ്..എന്നത്തേയും പോലെ..”” എന്നാണ് രാധികയുടെ മറുപടി.

നിരവധി സിനിമകളില്‍ നായികയായും അമ്മ വേഷങ്ങളിലും തിളങ്ങിയ താരമാണ് രാധിക. പൂന്തോട്ട കാവല്‍ക്കാരന്‍, നിനൈവു ചിന്നം, പസുംപോന്‍, റാണി മഹാറാണി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു