ജൂതനുമായി ഭദ്രന്‍: നായകന്‍ ഷെയ്ന്‍ നിഗം

മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത സിനിമാ വസന്തം സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച ‘ഉടയോന്‍’ ആണ് ഭദ്രന്‍ അവസാനം സംവിധാനം ചെയ്തത്. 14 വര്‍ഷത്തിനു ശേഷം ‘ജൂതന്‍’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് സംവിധായകന്‍.

സൗബിന്‍ ഷാഹിറിനെ നായകനാക്കി 2019ല്‍ ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സൗബിന് പകരമായി ഷെയ്ന്‍ നിഗം ചിത്രത്തില്‍ നായകനായെത്തും. ടൈറ്റിലും ചില കഥാപാത്രങ്ങളും മാറാന്‍ ഇടയുണ്ട്. സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയിടുന്നത്. ‘ഭൂതകാലം’ എന്ന ചിത്രത്തിലെ ഷെയ്നിന്റെ പ്രകടനത്തെ ഭദ്രന്‍ പ്രശംസിച്ചിരുന്നു.

ഷെയ്ന്റെ കരിയറിലെ ശക്തമായ കഥാപാത്രമായാണ് ചിത്രം ഒരുങ്ങുന്നത്. സസ്പെന്‍സും പ്രണയവും നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത്. എസ്. സുരേഷ് ബാബു ആണ് രചന നിര്‍വഹിക്കുന്നത്. ജോജു ജോര്‍ജ്ജ്, മംമ്ത മോഹന്‍ദാസ്,ഇന്ദ്രന്‍സ്, ജോയ് മാത്യു, ഷറഫുദ്ദീന്‍ എന്നിവരും സിനിമയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി