ലാല്‍ ജോസ് ആണ് എന്നെ ആദ്യം സമീപിച്ചത്, ഞങ്ങള്‍ ഒരു സമ്മതത്തില്‍ എത്തിയിരുന്നു.. എന്നാല്‍ പിന്നെ അത് ബ്ലെസിക്ക് കൈമാറി: ബെന്യാമിന്‍

‘ആടുജീവിതം’ എന്ന ജനപ്രിയ നോവല്‍ വെള്ളിത്തിരയില്‍ എത്തുന്നതും കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. നജീബിന്റെ ജീവിതം ഒരു ഏടായി മലയാളികളുടെ മനസില്‍ നിലകൊള്ളുന്നതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകന്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. 10-16 വര്‍ഷത്തോളം ഈയൊരു സിനിമയ്ക്ക് വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുകയായിരുന്നു സംവിധായകന്‍ ബ്ലെസി.

ഗംഭീര സിനിമകള്‍ ഒരുക്കി മലയാള സിനിമയുടെ മുഖ്യധാരയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ആടുജീവിതം സിനിമയാക്കാന്‍ വേണ്ടി 10 വര്‍ഷത്തോളം ബ്ലെസി ചിലവവിച്ചത്. എന്നാല്‍ ബ്ലെസിക്ക് മുമ്പ് ആടുജീവിതം സിനിമയാക്കാന്‍ ഒരുങ്ങിയത് മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകന്‍ ആയിരുന്നു.

സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു നോവല്‍ സിനിമ ആക്കാനായി ആദ്യം ബെന്യാമിനെ സമീപിച്ചത്. സിനിമ ബ്ലെസിയിലേക്ക് എത്താനുള്ള കാരണം പുസ്തകത്തിന്റെ അവതാരകയില്‍ ബെന്യാമിന്‍ കുറിച്ചിട്ടുണ്ട്. ”ഈ പുസ്തകം വന്ന് അധികം കഴിയും മുമ്പ് ഒരു ദിവസം പ്രമുഖ സംവിധായകനായ ലാല്‍ ജോസ് എന്നെ സമീപിച്ച് ഇതൊരു സിനിമ ആക്കുന്നതിനുള്ള ആലോചനകള്‍ നടത്തിയിരുന്നു.”

”ഞങ്ങള്‍ തമ്മില്‍ ഏതാണ്ട് ഒരു സമ്മതത്തില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് അദ്ദേഹം അറബിക്കഥ എന്ന സിനിമ പുറത്തിറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഉടനെ മറ്റൊരു അറബിക്കഥ ചെയ്യാന്‍ അദ്ദേഹത്തിന് പ്രശ്നമുണ്ടായിരുന്നു. എന്നാലും എന്നെങ്കിലും ഒരിക്കല്‍ ചെയ്യാം എന്ന ധാരണയില്‍ ഞങ്ങള്‍ പിരിഞ്ഞു. അപ്പോഴാണ് ബ്ലെസി ഇതേ ആവശ്യവുമായി എന്നെ സമീപിക്കുന്നത്.”

”ആദ്യ വിളിയിലും പിന്നത്തെ കൂടിക്കാഴ്ചയിലും തന്നെ ബ്ലെസി എന്ന സംവിധായകന് ഈ നോവലിന്റെ സിനിമാ സാധ്യതകളെ കുറിച്ചുള്ള അഗാധമായ ബോധ്യം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഈ സിനിമക്ക് ആവശ്യമായ ഓരോ ഷോട്ടുകളും അപ്പോഴെ മനസിലുള്ളതു പോലെ സൂക്ഷ്മമായും വിശദമായുമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്.”

”വെറുതെ ഒരു സിനിമ ചെയ്യുകയല്ല, അതിനപ്പുറം കാലവും ചരിത്രവും അടയാളപ്പെടുത്തി വെയ്ക്കുന്ന ഒരു മഹത്തായ സൃഷ്ടിയാണ് അദ്ദേഹത്തിന്റെ മനസിലുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല അദ്ദേഹം അന്നോളം ചെയ്ത സിനിമകളുടെ മൂല്യം ആ ബോധ്യത്തിന് കൂടുതല്‍ കരുത്ത് പകരുകയും ചെയ്തു. അതുകൊണ്ടു തന്നെ മറ്റൊരു ആലോചനയില്ലാതെ സിനിമ ചെയ്യാനുള്ള അവകാശം ഞാന്‍ സന്തോഷപൂര്‍വ്വം അദ്ദേഹത്തിന് കൈമാറുകയാണുണ്ടായത്.”

”മലയാളക്കരയിലെ മറ്റേതൊരു സംവിധായകന്റെയും കയ്യിലെത്താതെ ബ്ലെസി എന്ന കഠിനാധ്വാനിയും പരിപൂര്‍ണ്ണത ആഗ്രഹിക്കുന്നവനുമായ ഒരു സംവിധായകന്റെ കൈയ്യില്‍ തന്നെ എത്തിച്ചേരുക എന്നത് ആടുജീവിതത്തിന്റെ നിയോഗമായിരുന്നു എന്ന് തന്നെയാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്” എന്നാണ് ബെന്യാമിന്‍ കുറിച്ചത്.

Latest Stories

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം; അതിനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി

യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

പുനൈയിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ പാലം തകര്‍ന്നുവീണു; ആറ് മരണം, 20ല്‍ ഏറെ പേര്‍ ഒഴുക്കില്‍പ്പെട്ടു

'അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു, വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു'; എ കെ ശശീന്ദ്രൻ

മിഡില്‍ ഈസ്റ്റിന്റെ ഗതി നിയന്ത്രിക്കുന്ന യുദ്ധമുഖം; ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ; പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രം; പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

കമലിനെ ആക്രമിക്കാന്‍ എത്തിയതോ? പൊതുവേദിയില്‍ വാളുമായി ആരാധകന്‍; ദേഷ്യപ്പെട്ട് താരം, വീഡിയോ

'ഷീല സണ്ണിയും ഭർത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു, ഒറ്റ ബുദ്ധിയ്ക്ക് ചെയ്‌തു പോയത്'; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ലിവിയ

Club World Cup: മെസിയുടെ ​വിജയ​ഗോൾ എന്നുറപ്പിച്ച നിമിഷം, തകർപ്പൻ സേവിലൂടെ തട്ടിയകറ്റി അൽ അഹ്ലി ​ഗോൾകീപ്പർ, ക്ലബ് ലോകകപ്പിൽ ഇന്റർമയാമിക്ക് സമനിലതുടക്കം