ലാല്‍ ജോസ് ആണ് എന്നെ ആദ്യം സമീപിച്ചത്, ഞങ്ങള്‍ ഒരു സമ്മതത്തില്‍ എത്തിയിരുന്നു.. എന്നാല്‍ പിന്നെ അത് ബ്ലെസിക്ക് കൈമാറി: ബെന്യാമിന്‍

‘ആടുജീവിതം’ എന്ന ജനപ്രിയ നോവല്‍ വെള്ളിത്തിരയില്‍ എത്തുന്നതും കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. നജീബിന്റെ ജീവിതം ഒരു ഏടായി മലയാളികളുടെ മനസില്‍ നിലകൊള്ളുന്നതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകന്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. 10-16 വര്‍ഷത്തോളം ഈയൊരു സിനിമയ്ക്ക് വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുകയായിരുന്നു സംവിധായകന്‍ ബ്ലെസി.

ഗംഭീര സിനിമകള്‍ ഒരുക്കി മലയാള സിനിമയുടെ മുഖ്യധാരയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ആടുജീവിതം സിനിമയാക്കാന്‍ വേണ്ടി 10 വര്‍ഷത്തോളം ബ്ലെസി ചിലവവിച്ചത്. എന്നാല്‍ ബ്ലെസിക്ക് മുമ്പ് ആടുജീവിതം സിനിമയാക്കാന്‍ ഒരുങ്ങിയത് മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകന്‍ ആയിരുന്നു.

സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു നോവല്‍ സിനിമ ആക്കാനായി ആദ്യം ബെന്യാമിനെ സമീപിച്ചത്. സിനിമ ബ്ലെസിയിലേക്ക് എത്താനുള്ള കാരണം പുസ്തകത്തിന്റെ അവതാരകയില്‍ ബെന്യാമിന്‍ കുറിച്ചിട്ടുണ്ട്. ”ഈ പുസ്തകം വന്ന് അധികം കഴിയും മുമ്പ് ഒരു ദിവസം പ്രമുഖ സംവിധായകനായ ലാല്‍ ജോസ് എന്നെ സമീപിച്ച് ഇതൊരു സിനിമ ആക്കുന്നതിനുള്ള ആലോചനകള്‍ നടത്തിയിരുന്നു.”

”ഞങ്ങള്‍ തമ്മില്‍ ഏതാണ്ട് ഒരു സമ്മതത്തില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് അദ്ദേഹം അറബിക്കഥ എന്ന സിനിമ പുറത്തിറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഉടനെ മറ്റൊരു അറബിക്കഥ ചെയ്യാന്‍ അദ്ദേഹത്തിന് പ്രശ്നമുണ്ടായിരുന്നു. എന്നാലും എന്നെങ്കിലും ഒരിക്കല്‍ ചെയ്യാം എന്ന ധാരണയില്‍ ഞങ്ങള്‍ പിരിഞ്ഞു. അപ്പോഴാണ് ബ്ലെസി ഇതേ ആവശ്യവുമായി എന്നെ സമീപിക്കുന്നത്.”

”ആദ്യ വിളിയിലും പിന്നത്തെ കൂടിക്കാഴ്ചയിലും തന്നെ ബ്ലെസി എന്ന സംവിധായകന് ഈ നോവലിന്റെ സിനിമാ സാധ്യതകളെ കുറിച്ചുള്ള അഗാധമായ ബോധ്യം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഈ സിനിമക്ക് ആവശ്യമായ ഓരോ ഷോട്ടുകളും അപ്പോഴെ മനസിലുള്ളതു പോലെ സൂക്ഷ്മമായും വിശദമായുമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്.”

”വെറുതെ ഒരു സിനിമ ചെയ്യുകയല്ല, അതിനപ്പുറം കാലവും ചരിത്രവും അടയാളപ്പെടുത്തി വെയ്ക്കുന്ന ഒരു മഹത്തായ സൃഷ്ടിയാണ് അദ്ദേഹത്തിന്റെ മനസിലുള്ളതെന്ന് എനിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല അദ്ദേഹം അന്നോളം ചെയ്ത സിനിമകളുടെ മൂല്യം ആ ബോധ്യത്തിന് കൂടുതല്‍ കരുത്ത് പകരുകയും ചെയ്തു. അതുകൊണ്ടു തന്നെ മറ്റൊരു ആലോചനയില്ലാതെ സിനിമ ചെയ്യാനുള്ള അവകാശം ഞാന്‍ സന്തോഷപൂര്‍വ്വം അദ്ദേഹത്തിന് കൈമാറുകയാണുണ്ടായത്.”

”മലയാളക്കരയിലെ മറ്റേതൊരു സംവിധായകന്റെയും കയ്യിലെത്താതെ ബ്ലെസി എന്ന കഠിനാധ്വാനിയും പരിപൂര്‍ണ്ണത ആഗ്രഹിക്കുന്നവനുമായ ഒരു സംവിധായകന്റെ കൈയ്യില്‍ തന്നെ എത്തിച്ചേരുക എന്നത് ആടുജീവിതത്തിന്റെ നിയോഗമായിരുന്നു എന്ന് തന്നെയാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്” എന്നാണ് ബെന്യാമിന്‍ കുറിച്ചത്.

Latest Stories

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ