'ഏറെക്കാലം മനസില്‍ കിടന്ന മമ്മൂട്ടി ചിത്രത്തിന്റെ വണ്‍ലൈന്‍ ബജ്‌റംഗി ഭായ്ജാന്‍ ആക്കി'; തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് പറയുന്നു

തെലുങ്ക് സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്താണ് സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ പിതാവും സംവിധായകനുമായ വിജയേന്ദ്ര പ്രസാദ്. സല്‍മാന്‍ ഖാന്‍ ചിത്രം ബജ്‌റംഗി ഭായ്ജാന് തിരക്കഥ എഴുതിയതോടെയാണ് വിജയേന്ദ്ര പ്രസാദ് ബോളിവുഡിലും ഹിറ്റായി. ബജ്‌റംഗി ഭായ്ജാന്‍ 2-വിന് വേണ്ടിയാണ് വിജയേന്ദ്ര പ്രസാദ് ഇനി തിരക്കഥ ഒരുക്കുക.

ബജ്‌റംഗി ഭായ്ജാനുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ ‘മോഷണ’ത്തെ കുറിച്ച് വിജയേന്ദ്ര പ്രസാദ് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ ഒരുക്കിയ ചിത്രത്തില്‍ നിന്നാണ് ബജ്‌റംഗി ഭായ്ജാന് കഥ ഒരുക്കിയത് എന്നാണ് സംവിധായകന്‍ പറയുന്നത്.

ബജ്‌റംഗി ഭായ്ജാന്‍ ഇറങ്ങിയ ശേഷം ഒരിക്കല്‍ കേരളത്തില്‍ എത്തിയപ്പോള്‍ വിജയേന്ദ്ര പ്രസാദ് ഫാസിലിനെ കണ്ടു. സൗഹൃദം പുതുക്കുന്നതിനിടെ ബജ്‌റംഗി തനിക്കേറെ ഇഷ്ടപ്പെട്ടതായി ഫാസില്‍ പറഞ്ഞു. ഇത്തരമൊരു മനോഹര കഥ എങ്ങനെ കിട്ടിയെന്ന് ഫാസില്‍ ചോദിച്ചപ്പോള്‍, അതു താങ്കള്‍ തന്നെ തന്ന കഥയാണല്ലോ എന്നായിരുന്നു മറുപടി.

മലയാളത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ‘പൂവിനു പുതിയ പൂന്തെന്നല്‍’ (1986) ആണ് ബജ്‌റംഗി ഭായ്ജാന് ആധാരം. തന്റെ അസിസ്റ്റന്റ്‌സിനൊപ്പം ഒരിക്കല്‍ ഈ ചിത്രം കാണുമ്പോഴാണ് ഇതിന്റെ പ്രമേയം വിജയേന്ദ്ര പ്രസാദിനെ ആകര്‍ഷിച്ചത്.

ഏറെക്കാലം മനസില്‍ കിടന്ന ആ വണ്‍ലൈനാണ് താന്‍ മറ്റൊരു തരത്തില്‍ ബജ്‌റംഗി ഭായ്ജാന്‍ ആക്കി മാറ്റിയതെന്നാണ് ഫാസിലിനോട് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. അന്യഭാഷകളിലും റീമേക്ക് ചെയ്ത ചിത്രമാണ് പൂവിനു പുതിയ പൂന്തെന്നല്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക