ഹൃതിക്ക് റോഷനെയും കങ്കണയെയും അപമാനിക്കുന്ന തരത്തിലുള്ള അര്‍ണബ് ഗോസാമിയുടെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകൾ പുറത്ത്.
അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാര്‍ശങ്ങള്‍ കടന്നുവരുന്നത്. ‘കങ്കണയ്ക്ക് ഇറോട്ടോ മാനിയ ആണ്. മാത്രമല്ല, അവര്‍ ഹൃതിക്കിന്റെ ലൈംഗിക അടിമ.’ എന്നാണ് അര്‍ണബ് പാര്‍ത്തോദാസിനോട് ചാറ്റിലൂടെ പറയുന്നത്.
പുല്‍വാമ, ബാലാക്കോട്ട് ആക്രമണങ്ങളെക്കുറിച്ച് അര്‍ണബ് ഗോസാമിയും പാര്‍ത്തോദാസ് ഗുപ്തയും നടത്തിയ ചാറ്റുകളിലൂടെ പുറത്തുവന്നതും ഞെട്ടിക്കുന്ന വിവരങ്ങളാണ്.