വാദപ്രതിവാദങ്ങള്‍ നടന്നു, പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞു: ദുല്‍ഖറുമായുള്ള വഴക്കിനെ കുറിച്ച് അനൂപ് സത്യന്‍

ദുല്‍ഖര്‍ സല്‍മാനുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന കുറിപ്പുമായി സംവിധായകന്‍ അനൂപ് സത്യന്‍. “വരനെ ആവശ്യമുണ്ട്” സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് ഇരുവരും തമ്മിലുണ്ടായ വഴക്കുകളെ കുറിച്ചാണ് രസകരമായി അനൂപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ദുല്‍ഖറിന് ജന്മദിനാശംസകള്‍ നേര്‍ന്നാണ് അനൂപിന്റെ കുറിപ്പ്.

അനൂപ് സത്യന്റെ കുറിപ്പ്:

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴക്കിനെ കുറിച്ചാണ് ഈ കുറിപ്പ്. 2007-ലായിരുന്നു അത്. നഴ്‌സറി മുതല്‍ എം.എസ്.സി വരെ ഒരേ ക്ലാസില്‍ പഠിച്ച്, വര്‍ഷങ്ങളായി ഒരുമിച്ചു നടന്ന് ഞാനും എന്റെ ഇരട്ട സഹോദരനും ശരിക്കും പരസ്പരം മടുത്തിരുന്നു. ഇനി ഒരു നിമിഷം പോലും ഞങ്ങള്‍ക്ക് പരസ്പരം സഹിക്കാന്‍ പറ്റില്ല എന്നു തോന്നിയ ദിവസം ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അടിപിടി കൂടാന്‍ തുടങ്ങി. കൈയില്‍ കിട്ടിയ കസേര വെച്ച് എറിഞ്ഞൊക്കെയായിരുന്നു ആ അടിപിടി.

ഞങ്ങള്‍ തമ്മിലുള്ള ഈ വഴക്ക് കാണാന്‍ നല്ല രസമായതു കൊണ്ടാണോ എന്നറിയില്ല, ഞങ്ങളുടെ ഹൗസ് ഓണര്‍ അദ്ദേഹത്തിന്റെ അതിഥികളുമായെത്തി അവര്‍ക്കു ഞങ്ങളെ പരിചയപ്പെടുത്തി. “ഞാന്‍ പറഞ്ഞില്ലേ ആ പ്രശസ്തനായ സംവിധായകന്റെ ഇരട്ടക്കുട്ടികളെ പറ്റി. ഇവരാണ് അവര്‍”. അതോടെ പരസ്പരം ദേഹത്തു കൈവെച്ചുള്ള വഴക്ക് ഞാന്‍ അവസാനിപ്പിച്ചു. പിന്നെ എല്ലാം ഇമോഷണല്‍ വഴക്കുകളായിരുന്നു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലൊഴിച്ച്, അത്തരം വഴക്കുകളും ഞാന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമായിരുന്നു.

ഈ വര്‍ഷം അത്തരത്തില്‍ ഇമോഷണല്‍ വഴക്ക് നടന്നത് ദുല്‍ഖറിന്റെ അടുത്താണ്. ആദ്യമായി ഞാന്‍ സംവിധായകനായും ദുല്‍ഖര്‍ നിര്‍മ്മാതാവായും എത്തിയ ഞങ്ങളുടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്ത്. ഞങ്ങള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വലിയ വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടുണ്ട്.

എന്റെ ആദ്യ സിനിമ നിര്‍മ്മിച്ചതിനും എളുപ്പത്തില്‍ ക്രൂവിനെ കൈകാര്യം ചെയ്തതിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. അത് ഒരുപാട് വലുതാണ്. ഒരു വ്യക്തി നടന്‍+നിര്‍മ്മാതാവ് ആയതില്‍ ഞാന്‍ നിങ്ങളെ ആരാധിക്കുന്നു. ആകര്‍ഷണീയമായി തുടരുക, നിങ്ങള്‍ക്ക് ഒരു സൂപ്പര്‍ഹിറ്റ് ജീവിതം നേരുന്നു.

https://www.facebook.com/anoop.sathyan/posts/3683738254987660

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു