'ഫാമിലി ഡ്രാമ + ത്രില്ലര്‍ പടം, ലാഗ് ഇല്ലാതെ കണ്ടിരിക്കാം'; കിംഗ് ഫിഷ് കണ്ട പ്രേക്ഷകര്‍ പറയുന്നു

അനൂപ് മേനോന്‍ സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ സിനിമയ്ക്ക് മികച്ച പ്രതികരണം. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഫിഷ്. ക്ലൈമാക്‌സിലെ ഫൈറ്റ് സീക്വന്‍സ് ഒക്കെ നന്നായിട്ട് ചെയ്തിട്ടുണ്ട്, ലാഗ് ഇല്ലാതെ കണ്ടിരിക്കാം, ഫാമിലിയായിട്ട് കണ്ടിരിക്കാന്‍ പറ്റുന്ന പടമാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

മൊത്തത്തില്‍ ഫാമിലി ഡ്രാമ പ്ലസ് ത്രില്ലര്‍ എന്നാണ് ഒരു പ്രേക്ഷകന്റെ കുറിപ്പ്. ”അനൂപ് മേനോന്‍ -രഞ്ജിത്ത് ഇവര്‍ രണ്ട് പേരും സിനിമയില്‍ കോമ്പിനേഷന്‍ സീന്‍സ് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ കാണാന്‍ കാത്തിരുന്ന സിനിമയാണ് കിംഗ് ഫിഷ്.. രഞ്ജിത്ത് ആണെങ്കില്‍ വളരെ സെലക്റ്റീവ് ആയി നല്ല കഥാപാത്രം നോക്കി സിനിമ ചെയ്യുന്ന ആളാണ്.. ആ കൂട്ടത്തില്‍ ഇനി മുതല്‍ കിംഗ് ഫിഷ് സിനിമയും കാണും..”

പതിവ് പോലെ അനൂപ് മേനോന്‍ താന്‍ എഴുതിയ റോള്‍ അതിമനോഹരമായി തന്നെ ചെയ്തിട്ടുണ്ട്.. രഞ്ജിത്ത് ആയിട്ടുള്ള കോമ്പിനേഷന്‍ സീന്‍സും കൊള്ളാം.. നായികയായ ദിവ്യ പിള്ളൈ കുറച്ചു സീന്‍ ഉള്ളുവെങ്കിലും വൃത്തിക്ക് ചെയ്തു.. ദുര്‍ഗ കൃഷ്ണ ഒന്നും പറയാനില്ല. മൊത്തത്തില്‍ ഒരു ഫാമിലി ഡ്രാമ + ത്രില്ലര്‍ പടം കണ്ട ഒരു സുഖം” എന്നാണ് പ്രേക്ഷകന്റെ കുറിപ്പ്.

ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ കൃഷ്ണ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക