നിങ്ങള്‍ക്കെതിരെ ചെയ്ത കാര്യങ്ങളില്‍ ഖേദിക്കുന്നു, എന്നോട് പൊറുക്കണം; അമിതാഭ് ബച്ചനോട് സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ്

അമിതാഭ് ബച്ചനെയും ജയാ ബച്ചനെയും നിരവധി സന്ദര്‍ഭങ്ങളില്‍ വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്. അമിതാഭ് ബച്ചനും ജയയും അകന്നാണ് താമസിക്കുന്നതെന്നും ജയയും ഐശ്വര്യയും തമ്മില്‍ നിരവധി പ്രശ്നങ്ങളുണ്ടെന്നും അമര്‍ സിങ് പൊതുവേദികളില്‍ വരെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ പഴയ പ്രതികരണങ്ങളില്‍ പശ്ചാത്തപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമര്‍ സിങ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അമര്‍ സിങ്ങിന്റെ പിതാവിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ സന്ദേശമയച്ച അമിതാഭ് ബച്ചന് നല്‍കിയ മറുപടിയിലാണ് അമര്‍ സിങ് ഇക്കാര്യം പറയുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യുദ്ധത്തിലാണ് താനെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു.

“ഇന്ന് എന്റെ അച്ഛന്റെ ചരമവാര്‍ഷികമാണ്. എനിക്ക് അമിത് ജിയുടെ സന്ദേശം ലഭിച്ചു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യുദ്ധത്തിനിടയിലാണ് ഇപ്പോള്‍. അമിത് ജിക്കും കുടുംബത്തിനും എതിരെ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോള്‍ ഖേദിക്കുന്നു. കുറ്റബോധം തോന്നുന്നു.എന്നിങ്ങനെയാണ് അമര്‍ സിങിന്റെ ട്വീറ്റ്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ