ലോക സിനിമയിലെ റാഷമോൺ ഇഫെക്റ്റ്; അകിറ കുറസോവ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്

 “Human beings share the same common problems. A film can only be understood if it depicts these properly.”- Akira Kurosawa ( “മനുഷ്യരെല്ലാവരും പൊതുവായ പ്രശനങ്ങൾ പങ്കിടുന്നു, അവയെല്ലാം ശരിയായി ചിത്രീകരിച്ചാൽ മാത്രമേ ഒരു സിനിമ മനസ്സിലാക്കാൻ കഴിയൂ.” – അകിറ കുറസോവ)

ലോക സിനിമയിൽ ആമുഖങ്ങളാവശ്യമില്ലാത്ത സംവിധായകനാണ് അകിറ  കുറസോവ. തന്റെ അൻപത് വർഷത്തെ കരിയറിൽ 30 സിനിമകൾക്കാണ് കുറസോവജീവൻ നൽകിയത്. കുറസോവ ഈ ലോകത്ത് നിന്നും വിട പറഞ്ഞിട്ട് ഇന്നേക്ക് (സെപ്റ്റംബർ 6)  കാൽ നൂറ്റാണ്ട് പിന്നിടുന്നു. 

ആഖ്യാനപരമായും കലാപരമായും സിനിമ എന്ന മാധ്യമത്തെ പുതുക്കിപണിയുകയും, നവീനമായൊരു ശൈലി നർമ്മിച്ചെടുക്കുകയും ചെയ്തു എന്നത്കൊണ്ട് തന്നെയാണ് കുറസോവ ലോകസിനിമയുടെ ആചാര്യന്മാരിലൊരാളായി ഇന്നും നിലകൊള്ളുന്നത്. 

1910 മാർച്ച് 23 ന് ജപ്പാനിലെ ടോക്കിയോയിലെ ഒരു സാധാരണ കുടുംബത്തിലാണ് കുറസോവ ജനിക്കുന്നത്. ചെറുപ്പം മുതലേ സിനിമകളോട് തന്നെയായിരുന്നു കുറസോവയ്ക്ക്  താല്പര്യം. പിതാവിന്റെ കൂടെ  ധാരാളം നിശബ്ദ സിനിമകൾ ചെറുപ്പം തൊട്ടേ കുറസോവ കാണുമായിരുന്നു.   എന്നാൽ സ്കൂൾ പഠനത്തിന് ശേഷം പെയ്ന്റിങ്ങ് പഠിക്കാൻ ചേർന്ന് ചിത്രകാരനായി ജോലി ചെയ്തെങ്കിലും സിനിമ തന്നെയാണ് തന്റെ മാധ്യമം എന്ന തിരിച്ചറിവിൽ പി. സി. എൽ സിനിമ സ്റ്റുഡിയോയിൽ 1943 വരെ അസിസ്റ്റൻറ് ഡയറക്ടറായി ജോലി ചെയ്യുകയും ആ വർഷം തന്നെ ‘സാൻഷിരോ സുഗാത’യിലൂടെ സ്വതന്ത്ര സംവിധായകനായി മാറുകയും ചെയ്തു. പിന്നീട് 1950 ൽ പുറത്തിറങ്ങിയ ‘റാഷോമോൺ’ എന്ന സിനിമയിലൂടെ ലോക സിനിമയിൽ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു കുറസോവ. 

റാഷോമോൺ എഫെക്ട് എന്ന പേരിൽ ഇന്ന് ലോകത്തെമ്പാടും സിനിമകളിലും കഥകളിലും റോഷോമോണിലെ ആഖ്യാനം ഉപയോഗിച്ചു വരുന്നു. അതായത്, ഒരു സംഭവത്തിന്റെ പല രീതിയിലുള്ള വീക്ഷണങ്ങൾ പലതരം ആളുകളിലൂടെ വിവരിക്കുന്നതാണ് റോഷോമോൺ എഫെക്ട് എന്ന് പറയുന്നത്. ചിത്രം ആ വർഷത്തെ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും, ഗ്രാന്റ പ്രിക്സ് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. കൂടാതെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരവും ചിത്രം ആ വർഷം സ്വന്തമാക്കിയിരുന്നു. 

റാഷമോൺ പോസ്റ്റർ

1952 ൽ പുറത്തിറങ്ങിയ ‘ഇക്കിറു’, 1954 ൽ പുറത്തിറങ്ങിയ ‘സെവൻ സമുറായ്’ എന്നീ സിനിമകൾ ലോക സിനിമയിലെ മികച്ച സൃഷ്ടികളായി ഇന്നും നിലകൊള്ളുന്നു. ചിത്രകാരനായത് കൊണ്ട് തന്നെ തന്റെ സിനിമകളിൽ സ്റ്റോറി ബോർഡ് ചെയ്തിരുന്നതും കുറസോവയായിരുന്നു. 

സെവൻ സമുറായ് പോസ്റ്റർ

കൂടാതെ ‘റാൻ’, ‘ത്രോൺ ഓഫ് ബ്ലഡ്’ ‘സ്ട്രേ ഡോഗ്’, ‘ഡ്രീംസ്’ എന്നീ സിനിമകളും കുറസോവയുടെ മികച്ച ചിത്രങ്ങളായി നിരൂപകർ വിലയിരുത്തുന്നു. ആജീവനാന്ത  നേട്ടത്തിനുള്ള അക്കാദമി പുരസ്കാരം,ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്മെന്റ പുരസ്കാരം എന്നിവയും കുറസോവയെ തേടിയെത്തിയിരുന്നു.കുറസോവയുടെ സിനിമകൾ, സിനിമ പഠിക്കുന്നവർക്കും സിനിമാ പ്രേമികൾക്കും എല്ലാ കാലത്തും ഒരു പാഠപുസ്തകമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ