സിനിമ എടുത്ത് വിറകുപുരയില്‍ താമസിക്കേണ്ടി വന്ന നിര്‍മ്മാതാവ് ഞാനല്ല: അജിത് തലപ്പിള്ളി

വീടും കാറും വിറ്റ് സിനിമ എടുത്ത് ഒടുവില്‍ വിറകുപുരയില്‍ താമസിക്കേണ്ടി വന്ന നിര്‍മ്മാതാവ് താന്‍ അല്ലെന്ന് അജിത് തലപ്പിള്ളി. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളാണ് അജിത് തലപ്പിള്ളി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രത്തിന്റെ ബജറ്റ് കൂട്ടി നിര്‍മ്മാതാവിനെ കടക്കെണിയിലാക്കി എന്ന് വെളിപ്പെടുത്തിയത്.

പിന്നാലെ വീടും കാറും വിറ്റ് സിനിമയെടുത്ത ഒരു നിര്‍മ്മാതാവ് ഇപ്പോള്‍ വിറകുപുരയിലാണ് താമസിക്കുന്നത് എന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ സിനിമ സംഘടനകളുടെ സമരപ്രഖ്യാപന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സുരേശന്റെയും സുമലതയുടെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ഒരാള്‍ തകര്‍ന്നുപോയ നിര്‍മ്മാതാവ് അജിത്ത് തലപ്പിള്ളി എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ അത് താനല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അജിത് തലപ്പിള്ളി. ഗോകുലം ഗോപാലന്‍ സഹായിച്ചിരുന്നില്ലെങ്കില്‍ സമാനമായ അവസ്ഥയിലേക്ക് എത്തിപ്പെടാമായിരുന്നുവെന്നും അജിത് വ്യക്തമാക്കി.

നാല് കോടി രൂപ ബജറ്റിട്ട സിനിമ 20 കോടിയിലേക്ക് എത്തി. ആ സമയത്ത് ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത് സഹായിച്ചത് ഗോകുലം ഗോപാലന്‍ ആണെന്നാണ് അജിത് പറയുന്നത്. അതേസമയം, ജൂണ്‍ 1 മുതല്‍ സിനിമാമേഖല സ്തംഭിപ്പിച്ചുള്ള സമരത്തിന് സിനിമാസംഘടനകള്‍ തയറെടുക്കുകയാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ