സിനിമ എടുത്ത് വിറകുപുരയില്‍ താമസിക്കേണ്ടി വന്ന നിര്‍മ്മാതാവ് ഞാനല്ല: അജിത് തലപ്പിള്ളി

വീടും കാറും വിറ്റ് സിനിമ എടുത്ത് ഒടുവില്‍ വിറകുപുരയില്‍ താമസിക്കേണ്ടി വന്ന നിര്‍മ്മാതാവ് താന്‍ അല്ലെന്ന് അജിത് തലപ്പിള്ളി. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളാണ് അജിത് തലപ്പിള്ളി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രത്തിന്റെ ബജറ്റ് കൂട്ടി നിര്‍മ്മാതാവിനെ കടക്കെണിയിലാക്കി എന്ന് വെളിപ്പെടുത്തിയത്.

പിന്നാലെ വീടും കാറും വിറ്റ് സിനിമയെടുത്ത ഒരു നിര്‍മ്മാതാവ് ഇപ്പോള്‍ വിറകുപുരയിലാണ് താമസിക്കുന്നത് എന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ സിനിമ സംഘടനകളുടെ സമരപ്രഖ്യാപന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സുരേശന്റെയും സുമലതയുടെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ഒരാള്‍ തകര്‍ന്നുപോയ നിര്‍മ്മാതാവ് അജിത്ത് തലപ്പിള്ളി എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ അത് താനല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അജിത് തലപ്പിള്ളി. ഗോകുലം ഗോപാലന്‍ സഹായിച്ചിരുന്നില്ലെങ്കില്‍ സമാനമായ അവസ്ഥയിലേക്ക് എത്തിപ്പെടാമായിരുന്നുവെന്നും അജിത് വ്യക്തമാക്കി.

നാല് കോടി രൂപ ബജറ്റിട്ട സിനിമ 20 കോടിയിലേക്ക് എത്തി. ആ സമയത്ത് ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത് സഹായിച്ചത് ഗോകുലം ഗോപാലന്‍ ആണെന്നാണ് അജിത് പറയുന്നത്. അതേസമയം, ജൂണ്‍ 1 മുതല്‍ സിനിമാമേഖല സ്തംഭിപ്പിച്ചുള്ള സമരത്തിന് സിനിമാസംഘടനകള്‍ തയറെടുക്കുകയാണ്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി