വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചട്ടുകമാക്കുന്നു, കലാലയങ്ങളില്‍ പത്തു വര്‍ഷത്തേയ്ക്ക് യൂണിയന്‍ പ്രവര്‍ത്തനം വേണ്ടെന്നു വെയ്ക്കണം: അടൂര്‍ ഗോപാലകൃഷ്ണന്‍

വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചട്ടുകമാക്കുകയാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കലാലയങ്ങളില്‍ അടുത്ത പത്തു വര്‍ഷത്തേക്ക് യൂണിയന്‍ പ്രവര്‍ത്തനം വേണ്ടെന്നു വെയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതി സംഘടിപ്പിച്ച “കലാലയം മുറിവ് വേണ്ട അറിവു മതി” എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

“വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പരമാവധി ദുഷിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചട്ടുകമാക്കുകയാണ്. ഇനി വൃത്തിയാക്കിയെടുക്കാന്‍ കഴിയില്ല. വേണ്ട എന്ന് വെയ്ക്കല്‍ മാത്രമാണ് വഴി. കലാലയങ്ങളില്‍ രാഷ്ട്രീയത്തിന് അടുത്ത പത്തു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയാണ് വേണ്ടത്.” അടൂര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ചാവേറുകളെ സൃഷ്ടിക്കുകയാണ് പാര്‍ട്ടികള്‍ ചെയ്യുന്നതെന്ന് നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ക്യാമ്പസുകളിലുള്ളത് രാഷ്ട്രീയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍