എന്തിനാണ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥി ജീവിതങ്ങള്‍ വെച്ച് പന്താടുന്നത്; സര്‍ക്കാരിനെ വിമര്‍ശിച്ച് രഞ്ജിനി

മലപ്പുറത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി രഞ്ജിനി. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വലിയ വീഴ്ചയാണ് കാണിക്കുന്നതെന്ന് നടി കുറ്റപ്പെടുത്തി.

രഞ്ജിനിയുടെ കുറിപ്പ്:

രാജ്യത്തു തന്നെ വിജയകരമായി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാന്‍ സാധിച്ചു എന്ന് വീമ്പു പറയുകയാണ് കേരളം. എന്നാല്‍ ടിവിയോ ഇന്റര്‍നെറ്റോ വൈദ്യുതി പോലുമോ ചെന്നെത്താത്ത ഇവിടുത്തെ ഉള്‍ഗ്രാമങ്ങളിലെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചില്ല. അതില്‍ വലിയ വീഴ്ച്ച പറ്റി. എന്തിനാണ് സര്‍ക്കാര്‍ വിദ്യാര്‍ഥി ജീവിതങ്ങള്‍ വച്ച് പന്താടുന്നത്?

ആദ്യമായി, ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ ഈ മഹാമാരിക്കെതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തുന്നതിന്റെ ഓട്ടത്തിലാണ്. അതിനിടയില്‍ വെല്ലുവിളിനിറഞ്ഞ സാഹചര്യത്തില്‍ തിരക്കിട്ട് പരീക്ഷ നടത്തി. രണ്ടാമത്, കൃത്യം ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ കുട്ടികള്‍ക്കൊരു പൈലറ്റ് ടെസ്റ്റ് പോലും ചെയ്യാതെ. ക്ലാസുകള്‍ ആവര്‍ത്തിച്ചു കാണിക്കില്ലെന്നും റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതൊരു മത്സരമല്ല, ടിവി സീരിയലുകളുമല്ല.

ഇത് വിദ്യാഭ്യാസമാണ്. ക്ലാസ്സുകള്‍ മിസ് ചെയ്യുമ്പോള്‍ വലിയ മാനസിക പിരിമുറക്കത്തിലേക്ക് പോകുന്ന ദേവികയെപ്പോലെയുളള പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടെന്നു തിരിച്ചറിയാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനായില്ല. ലോക്ഡൗണില്‍ നിന്നും ഘട്ടം ഘട്ടമായി പുറത്തു വരാന്‍ ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ 65 ദിവസത്തിനു ശേഷം പഠനത്തില്‍ വ്യാപൃതരാവാന്‍ തയ്യാറെടുത്ത കുട്ടികളുടെ മനോവികാരം തിരിച്ചറിയാന്‍ സര്‍ക്കാരിനു കഴിയാതെ പോകുന്നു.

മൂന്നാമതായി, സ്‌കൂള്‍ തുറന്ന് ആദ്യത്തെ ഒരാഴ്ച്ച കാര്യമായ ക്ലാസുകള്‍ ഉണ്ടാവാറില്ല. ആ നിലയ്ക്ക് ആദ്യ ദിവസം മുതല്‍ തന്നെ ക്ലാസുകള്‍ ആരംഭിച്ചതും വലിയ പോരായ്മ തന്നെയാണ്. ഇനി കാലവര്‍ഷമാണ്. വൈദ്യുതി പ്രശ്നങ്ങള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും. അതിനിടയില്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകുന്നതെങ്ങനെ? വിദ്യാഭ്യാസമെന്നത് ഒരാളുടെ ജീവിതത്തിനു പുരോഗതി കൈവരിക്കാനാണ്. അല്ലാതെ ഇതൊരു മത്സരമോ നാടകമോ അല്ല.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്