എന്തിനാണ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥി ജീവിതങ്ങള്‍ വെച്ച് പന്താടുന്നത്; സര്‍ക്കാരിനെ വിമര്‍ശിച്ച് രഞ്ജിനി

മലപ്പുറത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി രഞ്ജിനി. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വലിയ വീഴ്ചയാണ് കാണിക്കുന്നതെന്ന് നടി കുറ്റപ്പെടുത്തി.

രഞ്ജിനിയുടെ കുറിപ്പ്:

രാജ്യത്തു തന്നെ വിജയകരമായി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാന്‍ സാധിച്ചു എന്ന് വീമ്പു പറയുകയാണ് കേരളം. എന്നാല്‍ ടിവിയോ ഇന്റര്‍നെറ്റോ വൈദ്യുതി പോലുമോ ചെന്നെത്താത്ത ഇവിടുത്തെ ഉള്‍ഗ്രാമങ്ങളിലെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചില്ല. അതില്‍ വലിയ വീഴ്ച്ച പറ്റി. എന്തിനാണ് സര്‍ക്കാര്‍ വിദ്യാര്‍ഥി ജീവിതങ്ങള്‍ വച്ച് പന്താടുന്നത്?

ആദ്യമായി, ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ ഈ മഹാമാരിക്കെതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തുന്നതിന്റെ ഓട്ടത്തിലാണ്. അതിനിടയില്‍ വെല്ലുവിളിനിറഞ്ഞ സാഹചര്യത്തില്‍ തിരക്കിട്ട് പരീക്ഷ നടത്തി. രണ്ടാമത്, കൃത്യം ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ കുട്ടികള്‍ക്കൊരു പൈലറ്റ് ടെസ്റ്റ് പോലും ചെയ്യാതെ. ക്ലാസുകള്‍ ആവര്‍ത്തിച്ചു കാണിക്കില്ലെന്നും റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതൊരു മത്സരമല്ല, ടിവി സീരിയലുകളുമല്ല.

ഇത് വിദ്യാഭ്യാസമാണ്. ക്ലാസ്സുകള്‍ മിസ് ചെയ്യുമ്പോള്‍ വലിയ മാനസിക പിരിമുറക്കത്തിലേക്ക് പോകുന്ന ദേവികയെപ്പോലെയുളള പെണ്‍കുട്ടികള്‍ കേരളത്തിലുണ്ടെന്നു തിരിച്ചറിയാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനായില്ല. ലോക്ഡൗണില്‍ നിന്നും ഘട്ടം ഘട്ടമായി പുറത്തു വരാന്‍ ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ 65 ദിവസത്തിനു ശേഷം പഠനത്തില്‍ വ്യാപൃതരാവാന്‍ തയ്യാറെടുത്ത കുട്ടികളുടെ മനോവികാരം തിരിച്ചറിയാന്‍ സര്‍ക്കാരിനു കഴിയാതെ പോകുന്നു.

മൂന്നാമതായി, സ്‌കൂള്‍ തുറന്ന് ആദ്യത്തെ ഒരാഴ്ച്ച കാര്യമായ ക്ലാസുകള്‍ ഉണ്ടാവാറില്ല. ആ നിലയ്ക്ക് ആദ്യ ദിവസം മുതല്‍ തന്നെ ക്ലാസുകള്‍ ആരംഭിച്ചതും വലിയ പോരായ്മ തന്നെയാണ്. ഇനി കാലവര്‍ഷമാണ്. വൈദ്യുതി പ്രശ്നങ്ങള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും. അതിനിടയില്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകുന്നതെങ്ങനെ? വിദ്യാഭ്യാസമെന്നത് ഒരാളുടെ ജീവിതത്തിനു പുരോഗതി കൈവരിക്കാനാണ്. അല്ലാതെ ഇതൊരു മത്സരമോ നാടകമോ അല്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക