വിവാഹ റിസപ്ഷന് പകരം സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് 1250 ചാക്ക് അരി; മാതൃകയായി യോഗി ബാബു

ലോക്ഡൗണില്‍ ക്ലേശിക്കുന്ന തമിഴ് സിനിമാമേഖലയിലെ ദിവസ വേതനക്കാര്‍ക്കാര്‍ക്ക് ധനസഹായവുമായി നിരവധി താരങ്ങള്‍ എത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ യോഗി ബാബുവും സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ്. തമിഴ് സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് 1250 ചാക്ക് അരിയാണ് യോഗി ബാബു വിതരണം ചെയ്തത്.

യോഗി ബാബുവിന്‍റെ വിവാഹ റിസപ്ഷന്‍ നേരത്തേ തീരുമാനിച്ച പ്രകാരം ആര്‍ഭാടമായി ഏപ്രില്‍ 9 ന് നടക്കേണ്ടതായിരുന്നു. വിവാഹം പെട്ടെന്നു നടത്തിയതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം റിസപ്ഷന് തമിഴ്നാട് മുഖ്യമന്ത്രിയെ അടക്കം സിനിമാമേഖലയിലെ സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിച്ചുകൊണ്ട് ആഘോഷപൂര്‍വം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത് നീട്ടുവെക്കുകയായിരുന്നു. പകരം അതേദിവസം സത്പ്രവൃത്തിയുമായി നടന്‍ രംഗത്തു വരികയായിരുന്നു.

ഫെബ്രുവരി ആദ്യവാരമായിരുന്നു യോഗി ബാബുവിന്റെ വിവാഹം. രജനികാന്ത് ചിത്രമായ “ദര്‍ബാര്‍” ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ധനുഷ് നായകനാകുന്ന “കര്‍ണന്‍”, “താനാ” എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു സിനിമകള്‍.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്