തൃഷയും അയല്‍ക്കാരിയും തമ്മില്‍ പ്രശ്‌നം! ഒടുവില്‍ തീര്‍പ്പായി, കേസ് പിന്‍വലിക്കും

നടി തൃഷയുടെ ചെന്നൈയിലെ വസതിയുടെ പേരില്‍ ഉണ്ടായിരുന്ന കേസ് ഒത്തുതീര്‍പ്പായി. ജനുവരി 24ന് ആയിരുന്നു തൃഷ കേസ് ഫയല്‍ ചെയ്തത്. ഈ സിവില്‍ കേസിനായി കോടതിയില്‍ കെട്ടിവെച്ച ഫീസ് തുക തിരികെ നല്‍കാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

ചെന്നൈയിലെ സെനോടാഫ് റോഡ് സെക്കന്‍ഡ് ലെയ്നിലെ തൃഷയുടെ വസ്തുവിന്റെ ഭിത്തിയില്‍ അയല്‍വാസി അറ്റകുറ്റപ്പണികള്‍ നടത്തുന്നത് തന്റെ വീടിന്റെ ഘടനാപരമായ സ്ഥിരതയെ ബാധിക്കുമെന്നതിനാല്‍ നിര്‍മ്മാണപണികള്‍ക്ക് താല്‍കാലിക സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൃഷയുടെ പരാതി.

തൃഷയുടെ അയല്‍വാസിയായ മെയ്യപ്പനും ഭാര്യ ശ്രീമതി കാവേരിയും 2023ല്‍ സമീപത്തുളള വസ്തു വാങ്ങുകയും കെട്ടിടം പൊളിച്ച് പുനര്‍നിര്‍മ്മാണപ്പണികള്‍ ആരംഭിക്കുകയും ചെയ്തു. ഒരു മതില്‍ അപ്പുറം നില്‍ക്കുന്ന വസ്തു പൊളിച്ചു പണിയുന്നതിലൂടെ തന്റെ കെട്ടിടത്തിന് കേടുപാടുകള്‍ വരാന്‍ സാധ്യതയുണ്ട് എന്നായിരുന്നു തൃഷയുടെ വാദം.

ആധാരപ്രകാരം കെട്ടിടം രണ്ട് യൂണിറ്റുകളാക്കി തിരിച്ചാണ് വില്‍പ്പന നടത്തിയിട്ടുളളത്. ഓവര്‍ ഹെഡ് ടാങ്കിലേക്കും ഡ്രെയിനേജ് സംവിധാനത്തിലേക്കുമുളള പൈപ്പുകള്‍ വരെ ഒന്നാണെന്നുളളതും കോടതിക്ക് ബോധ്യപ്പെട്ടു. തൃഷയുടെ വസ്തുവിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കോടതി ഉത്തരവിട്ടു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം