തൃഷയും അയല്‍ക്കാരിയും തമ്മില്‍ പ്രശ്‌നം! ഒടുവില്‍ തീര്‍പ്പായി, കേസ് പിന്‍വലിക്കും

നടി തൃഷയുടെ ചെന്നൈയിലെ വസതിയുടെ പേരില്‍ ഉണ്ടായിരുന്ന കേസ് ഒത്തുതീര്‍പ്പായി. ജനുവരി 24ന് ആയിരുന്നു തൃഷ കേസ് ഫയല്‍ ചെയ്തത്. ഈ സിവില്‍ കേസിനായി കോടതിയില്‍ കെട്ടിവെച്ച ഫീസ് തുക തിരികെ നല്‍കാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

ചെന്നൈയിലെ സെനോടാഫ് റോഡ് സെക്കന്‍ഡ് ലെയ്നിലെ തൃഷയുടെ വസ്തുവിന്റെ ഭിത്തിയില്‍ അയല്‍വാസി അറ്റകുറ്റപ്പണികള്‍ നടത്തുന്നത് തന്റെ വീടിന്റെ ഘടനാപരമായ സ്ഥിരതയെ ബാധിക്കുമെന്നതിനാല്‍ നിര്‍മ്മാണപണികള്‍ക്ക് താല്‍കാലിക സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൃഷയുടെ പരാതി.

തൃഷയുടെ അയല്‍വാസിയായ മെയ്യപ്പനും ഭാര്യ ശ്രീമതി കാവേരിയും 2023ല്‍ സമീപത്തുളള വസ്തു വാങ്ങുകയും കെട്ടിടം പൊളിച്ച് പുനര്‍നിര്‍മ്മാണപ്പണികള്‍ ആരംഭിക്കുകയും ചെയ്തു. ഒരു മതില്‍ അപ്പുറം നില്‍ക്കുന്ന വസ്തു പൊളിച്ചു പണിയുന്നതിലൂടെ തന്റെ കെട്ടിടത്തിന് കേടുപാടുകള്‍ വരാന്‍ സാധ്യതയുണ്ട് എന്നായിരുന്നു തൃഷയുടെ വാദം.

ആധാരപ്രകാരം കെട്ടിടം രണ്ട് യൂണിറ്റുകളാക്കി തിരിച്ചാണ് വില്‍പ്പന നടത്തിയിട്ടുളളത്. ഓവര്‍ ഹെഡ് ടാങ്കിലേക്കും ഡ്രെയിനേജ് സംവിധാനത്തിലേക്കുമുളള പൈപ്പുകള്‍ വരെ ഒന്നാണെന്നുളളതും കോടതിക്ക് ബോധ്യപ്പെട്ടു. തൃഷയുടെ വസ്തുവിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കോടതി ഉത്തരവിട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ