തോളില്‍ കയറി മകള്‍; ഹാക്ക് ചെയ്യാനാകാതെ ബെഞ്ചമിന്‍ ലൂയിസ്

മലയാള സിനിമയില്‍ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് മിഥുന്‍ മാനുവല്‍ ഒരുക്കിയ അഞ്ചാം പാതിര. ചിത്രത്തില്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റിന്റെ വേഷത്തിലെത്തി കുഞ്ചാക്കോ ബോബന്‍ കൈയടി നേടിയപ്പോള്‍ ഷറഫുദ്ദീന്റെ കഥാപാത്രത്തെ കണ്ട് കാണികള്‍ക്ക് അമ്പരപ്പായിരുന്നു. ബെഞ്ചമിന്‍ ലൂയിസ് എന്ന സൈക്കോ കില്ലറായാണ് ഷറഫുദീന്‍ ചിത്രത്തിലെത്തിയത്. ഇപ്പോള്‍ ഷറഫുദ്ദീന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.

ചിത്രത്തില്‍ ഷറഫുദ്ദീന്‍ വീട്ടില്‍ ലാപ്ടോപ്പിനു മുന്നിലാണ്. അച്ഛനെ പണിയെടുക്കാന്‍ സമ്മതിക്കാതെ തോളത്തു കയറിയിരുന്ന് മകള്‍ ദുവ ഒപ്പമുണ്ട്. “സാറേ ഈ കുട്ടി ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല” എന്ന അടിക്കുറിപ്പോടെ ഷറഫുദ്ദീന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മിനിസ്‌ക്രീനിലേക്കും എത്തിയതോടെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഏറെ സജീവമായിട്ടുണ്ട്. ചിത്രത്തില്‍ ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു ഷറഫുദ്ദീന്‍ കാഴ്്ചവെച്ചത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ