രഞ്ജിത്ത് പ്രിയപ്പെട്ട സുഹൃത്ത്, വ്യക്തിപരമായി സന്തോഷമില്ല..; അക്കാദമി ചെയര്‍മാനായി അധികാരം ഏറ്റെടുത്ത് പ്രേംകുമാര്‍

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല ഏറ്റെടുത്ത് പ്രേംകുമാര്‍. അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ആയിരുന്നു പ്രേംകുമാര്‍. സംവിധായകരുള്‍പ്പെടെ ചെയര്‍മാനാകാന്‍ നിരവധിപേര്‍ മത്സരിക്കുന്നതിനിടെയാണ് താല്‍ക്കാലിക ചുമതല പ്രേംകുമാറിന് കൈമാറി ചൊവ്വാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി.

എന്നാല്‍ വ്യക്തിപരമായി തനിക്ക് സന്തോഷമില്ല എന്നാണ് പ്രേംകുമാര്‍ പറയുന്നത്. രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണ്. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കും. മലയാള സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും.

സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റും. എന്നാല്‍ സിനിമ കോണ്‍ക്ലേവ് തീയതിയില്‍ അന്തിമ തീരുമാനമായിട്ടില്ല. മറ്റേണ്ടവരെ മാറ്റിനിര്‍ത്തും. സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് വേദിയുണ്ടാകണം. അക്കാദമിയുടെ തലപ്പത്തേക്ക് വനിത വരണം ആവശ്യപ്പെട്ടിരുന്നു എന്ന് പ്രേംകുമാര്‍ വ്യക്തമാക്കി.

2025 വരെ ജനറല്‍ കൗണ്‍സിലിന് കാലാവധിയുണ്ട്. അതിനുശേഷമേ പുതിയ ചെയര്‍മാനെ നിയമിക്കൂ എന്നാണ് ലഭിക്കുന്ന വിവരം. ആദ്യമായാണ് ഒരു നടന്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്. ദീര്‍ഘകാലമായി അഭിനയരംഗത്തുള്ള പ്രേംകുമാര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് തിയേറ്റര്‍ ആര്‍ട്സിലും കേരള സര്‍വകലാശാലയില്‍നിന്ന് മനഃശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി