ജഗദീഷ് ആണ് വില്ലന്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'അമ്മ'യുടെ പ്രതികരണം വൈകാന്‍ കാരണം നടന്‍: ജോസ് തോമസ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനയായ ‘അമ്മ’യുടെ പ്രതികരണം വൈകാന്‍ കാരണം നടന്‍ ജഗദീഷ് ആണെന്ന് സംവിധായകന്‍ ജോസ് തോമസ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ നിലപാട് എടുക്കണമെന്ന് വാദിച്ച നടന്‍ തന്നെ പ്രതികരണം വൈകിപ്പിച്ചു എന്നാണ് ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി അംഗം കൂടിയായ ജോസ് തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ന്യൂസ് 18 കേരളം ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ജോസ് തോമസ് സംസാരിച്ചത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന അന്നു തന്നെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയും മോഹന്‍ലാലുമായി സംസാരിക്കുകയും വാര്‍ത്താസമ്മേളനം നടത്താമെന്ന് പറയുകയും ചെയ്തിരുന്നു.

ബാക്കി കാര്യങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ചശേഷം തീരുമാനിക്കാമെന്നുമായിരുന്നു ധാരണ. എന്നാല്‍ ജഗദീഷ് ഇടപെടുകയും പത്രസമ്മേളനം നടത്തരുത്, മാധ്യമങ്ങളെ കാണരുത് എന്ന് പറയുകയുമായിരുന്നു. പ്രധാന നടന്മാര്‍ ജഗദീഷിന്റെ വാദം സമ്മതിച്ചു കൊടുക്കുകയായിരുന്നു.

ഇതിന് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ച് അറിയില്ല. ബി ഉണ്ണികൃഷ്ണനുമായി സംസാരിച്ചപ്പോള്‍ അറിഞ്ഞ വിവരമാണെന്നും ഇക്കാര്യം പുറത്ത് പറയുന്നതിന് മടിയില്ലെന്നും ജോസ് തോമസ് പറഞ്ഞു. അതേസമയം, ജോസ് തോമസിന്റെ വാക്കുകളോട് ജഗദീഷ് പ്രതികരിച്ചിട്ടില്ല.

Latest Stories

14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, ദീപിക ഐസിയുവില്‍..; ഓപ്പറേഷന്‍ വിവരങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ്

'കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ?'; ചിന്നസ്വാമി സ്റ്റേഡിയം അപകടത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ

വര്‍ക്കലയില്‍ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടല്‍ ആക്രമിച്ചു; പൊലീസിന്റെ യൂണിഫോം വലിച്ച് കീറി; ആറുപേര്‍ പിടിയില്‍

IPL 2025: കോഹ്‌ലി അങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു, മോശമായിപോയി, ആര്‍സിബി താരത്തെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഹൃദയഭേദകം, ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസ്; ഐപിഎല്‍ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദി

ആര്‍സിബി ടീമിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടം; അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിദ്ധരാമയ്യ

IPL 2025: ഐപിഎല്‍ ട്രോഫികള്‍ വാരികൂട്ടുന്ന ബ്രദേഴ്‌സ്‌, ഹാര്‍ദിക് 5 കിരീടം നേടിയെങ്കില്‍ ക്രുണാല്‍ നേടിയത്, അനിയനും കൊളളാം ചേട്ടനും കൊളളാം

പിവി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ഘടകമല്ല; പൊതുജങ്ങളുടെ പണമാണ് പിണറായി അക്കൗണ്ടുകളില്‍ കൊണ്ടിടുന്നതെന്ന് കെ സുധാകരന്‍

ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍ ചിത്രീകരണം; അഭിഭാഷകനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച് ബാര്‍ കൗണ്‍സില്‍

ബെംഗളൂരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎല്‍ ഭരണസമിതി, ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ അറിയില്ലെന്നും വിശദീകരണം