വിഎഫ്എക്‌സ് മാറ്റി ചെയ്തു, ആദിപുരുഷിന്റെ ബജറ്റ് 550 കോടി തിരിച്ചുപിടിയ്ക്കാനാവുമോ, നെഞ്ചിടിപ്പോടെ സിനിമാലോകം

പ്രഖ്യാപന ദിവസം മുതല്‍ തന്നെ സിനിമാ വ്യവസായ വൃത്തങ്ങളിലും ആരാധകര്‍ക്കിടയിലും വലിയ ആവേശവും താല്‍പ്പര്യവും സൃഷ്ടിച്ച ചിത്രമാണ് ആദിപുരുഷ്. എന്നാല്‍ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ വലിയ നിരാശയാണ് സൃഷ്ടിച്ചത്. വിഎഫ്എക്‌സിന്റെ നിലവാരം കുറഞ്ഞത് വലിയ ട്രോളുകള്‍ക്ക് വഴിവെച്ചു. ഒടുവില്‍ നിവൃത്തിയില്ലാതെ ചിത്രത്തിന് വേണ്ടി മികച്ച വിഎഫ്എക്‌സ സാങ്കേതിക വിദ്യ തന്നെ ഉപയോഗിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പക്ഷേ ഈ നീക്കം വലിയ അധിക ചെലവ് തന്നെയാണ് നിര്‍മ്മാതാക്കള്‍ക്ക് നേടിതന്നത്. ഇതോടെ സിനിമയുടെ ബജറ്റ് 25% – 30% വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ സിനിമ റിലീസ് ചെയ്യുമ്പോഴേക്കും മുഴുവന്‍ ബജറ്റ് തുക 550 കോടിക്ക് മുകളിലാകും, നിലവിലെ നെഗറ്റീവ് ഫീഡ്ബാക്കുകള്‍ തുടരുമ്പോള്‍ ഈ തുക നിര്‍മ്മാതാക്കള്‍ എങ്ങനെ തിരിച്ചുപിടിക്കുമെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. മാത്രമല്ല പ്രഭാസ് നായകനായി അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു. ആദ്യദിവസത്തെ പ്രദര്‍ശനത്തിന് ശേഷമുണ്ടാകുന്ന മൗത്ത് പബ്ലിസിറ്റിയെ ആശ്രയിച്ചാകും സിനിമയുടെ ഭാവിയെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

അതേസമയം, അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂണിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ ഓം റൗട്ട് അറിയിച്ചിരിക്കുന്നത്. ജനുവരിയില്‍ സംക്രാന്തിയോട് അനുബന്ധിച്ച് നിരവധി ചിത്രങ്ങള്‍ റിലീസിന് എത്തുന്നുണ്ട്.

ചിരഞ്ജീവിയുടെ ‘വാല്‍തയര്‍ വീരയ്യ’, അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവയാണ് റിലീസിന് ഒരുങ്ങുന്നത്. ഇതേ തുടര്‍ന്നാണ് റിലീസ് ജൂണിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ പുതിയ റിലീസ് തീയതി ഗുണത്തേക്കാള്‍ ഏറെ ദോഷങ്ങളാണ് സിനിമയ്ക്ക് ഉണ്ടാക്കുക.

അവധിക്ക് ശേഷം സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാലമായതിനാല്‍ ഇതൊരു വരണ്ട കാലമായാണ് സിനിമാക്കാര്‍ കാണുന്നത്. മാത്രമല്ല ജൂണില്‍ ലീവുകളുമില്ല. അതുകൊണ്ട് തന്നെ ബോക്സോഫീസില്‍ ചിത്രം പരാജയപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഡേറ്റ് നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്തത് എന്ന് വ്യക്തമല്ല.

രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് റിലീസ് ചെയ്യുക. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം