തിരക്കഥ വായിച്ച് കിളി പോയി, ആ കഥാപാത്രമാവാൻ ഒരുപാട് റിസർച്ച് ചെയ്തു, അഭിനയിച്ചപ്പോള്‍ നാടകം പോലെയായെന്ന് സംവിധായകന്‍: വിനയ് ഫോർട്ട്

‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’, ‘1956- മധ്യ തിരുവിതാംകൂർ’ എന്നീ സിനിമകളുടെ സംവിധായകൻ ഡോൺ പാലത്തറയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഫാമിലി’. റോട്ടർഡാം  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അയർലന്റ കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായങ്ങളാണ് സിനിമ നേടികൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ വിനയ് ഫോർട്ടാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ‘ഫാമിലി’ എന്ന സിനിമയെ പറ്റിയും പീഡോഫൈലായ തന്റെ കഥാപാത്രത്തെ പറ്റിയും തുറന്ന് സംസാരിക്കുകയാണ് വിനയ് ഫോർട്ട്.

“ഫാമിലി എന്ന സിനിമ ശരിക്കും ഒരു പതിഞ്ഞ താളത്തിലുള്ള ഒരു പീഡോഫൈലിന്റെ കഥയാണ്. എന്തുകൊണ്ടായിരിക്കാം ഒരു മനുഷ്യന് ഇങ്ങനെയൊരു സ്വഭാവവൈകല്യം ഉണ്ടാവുകയെന്ന ചിന്ത വളരെ ചലഞ്ചിങ്ങായിരുന്നു. ഡോണിന് നേരിട്ട് അറിയാവുന്നതാണ് ഈ കഥാപാത്രം. ഞാൻ ഈ കഥാപാത്രം ചെയ്യാമെന്നേറ്റപ്പോൾ അവനത് ചെയ്യാമെന്ന് സമതിച്ചോ എന്ന് ചോദിച്ച ചിലരുണ്ടായിരുന്നു.”

“തിരക്കഥ വായിച്ച ശേഷം പീഡോഫൈലിന്റെ കാര്യങ്ങളൊക്കെ നന്നായി റിസർച്ച് ചെയ്തു. അവരുടെ ശാരീരിക രീതിയെല്ലാം പഠിച്ച് ഷൂട്ടിന് പോയി. അവിടെ എത്തിയപ്പോഴാണ് മനസിലായത് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന്. പിന്നീട് ഡോണിന്റെ വിഷൻ ഫോളോ ചെയ്യുക എന്നതാണ് ഞാൻ ചെയ്തത്. സിനിമയിലെ ഒരു സീൻ എന്ന് പറയുന്നത് ഞാൻ ഒരു പയ്യനെ മാനിപ്പുലേറ്റ് ചെയ്ത് കൊച്ചിയിൽ പോയി കോഴ്സ് എടുത്ത് പടിക്കാന് ഉപദേശിക്കുന്നതായിരുന്നു. സീൻ എടുത്ത് കഴിഞ്ഞ് ഡോൺ എന്റെയടുത്ത് വന്ന് നല്ല ഡ്രാമയായിട്ടുണ്ടെന്നും, സാധാരണ രീതിയിൽ ചെയ്താൽ മതിയെന്നും പറഞ്ഞു.” ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞു.

ഇന്ത്യയിലെ സ്വാതന്ത്ര സിനിമ സംവിധായകരിൽ ഏറ്റവും പ്രഗത്ഭനായിട്ടുള്ള ഒരാളാണ് ഡോൺ പാലത്തറയെന്നും ഈ സിനിമയുടെ തിരക്കഥ വായിച്ച് തന്റെ കിളി പോയിട്ടുണ്ടെന്നും വിനയ് ഫോർട്ട് പറഞ്ഞു.

വിനയ് ഫോർട്ടിനെ കൂടാതെ ദിവ്യ പ്രഭ, നിൽജ, മാത്യു തോമസ്, അഭിജ ശിവകല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ