തലമുറകളെ സ്വാധീനിച്ച മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍

സിനിമ സ്വപ്‌നം കണ്ട് അബ്ദുല്‍ ഖാദര്‍ എന്ന യുവാവ് മദിരാശിയിലൂടെ കുറേ അലഞ്ഞ് നടന്നിരുന്നു. അങ്ങനെ കാലം കടന്നു പോയ്‌ക്കൊണ്ടിരിക്കവെ ഒരു നിയോഗം പോലെ മലയാള സിനിമയുടെ ചരിത്രം മാറ്റി മറിച്ച ഒരു കൂടിക്കാഴ്ച ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയില്‍ നടന്നു. സ്റ്റുഡിയോ ഉടമകളായ കെ.വി കോശിക്കും കുഞ്ചാക്കോയ്ക്കും ഒപ്പം നീണ്ടു മെലിഞ്ഞ യുവാവ് സ്റ്റുഡിയോയിലേക്ക് വന്നു. അവിടെ ഉണ്ടായിരുന്ന തിക്കുറിശ്ശിയ്ക്ക് ആ യുവാവിനെ പരിചയപ്പെടുത്തി. തങ്ങളുടെ അടുത്ത സിനിമയുടെ നായകനാണ് ഇദ്ദേഹം എന്നു പറഞ്ഞു കൊണ്ടാണ് പരിചയപ്പെടുത്തിയത്.

ആദ്യ രണ്ടു സിനിമകളുടെ പരാജയത്തിന്റെ ദുഃഖം ആ മുഖത്ത് ഉണ്ടയിരുന്നു. അബ്ദുല്‍ ഖാദര്‍ എന്ന പേര് പറഞ്ഞു കൊണ്ട് യുവാവ് സ്വയം പരിചയപ്പെടുത്തി. ആ പേര് നമുക്കൊന്ന് മാറ്റിയാലോ എന്നായി തിക്കുറിശ്ശി. സംസാരത്തിനൊടുവില്‍ തിക്കുറുശ്ശി ഒരു പേരും നിര്‍ദേശിച്ചു. പ്രേം നസീര്‍! മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ മഹാനടന്റെ തുടക്കം അങ്ങനെയാണ്. 1952 മുതല്‍ 1988 വരെയുള്ള മൂന്നര പതിറ്റാണ്ട് കാലം മലയാളത്തിന്റെ അഭ്രപാളിയില്‍ പകരം വയ്ക്കാനില്ലാത്ത പേരായി പ്രേം നസീര്‍ മാറി.

725 ഓളം സിനിമകള്‍, അതില്‍ 700 സിനിമകളിലും നായകനായി റെക്കോര്‍ഡ് നേടിയ നിത്യഹരിത താരം. സത്യന്റെ മരണത്തിന് ശേഷം ജയന്‍ താരമായി ഉയരുന്നത് വരെ ഏതാണ്ട് ഒരു പതിറ്റാണ്ടോളം മലയാള വാണിജ്യ സിനിമയെ ഒറ്റക്ക് തന്നെയായിരുന്നു നസീര്‍ ചുമലില്‍ ഏറ്റിയത്. ഇക്കാലയളവില്‍ മധുവും സുധീറും വിന്‍സെന്റും രാഘവനും പിന്നീട് സോമനും സുകുമാരനുമെല്ലാം നായകനിരയില്‍ തിളങ്ങിയെങ്കിലും മലയാള സിനിമ പ്രേം നസീറിനു ചുറ്റുമായിരുന്നു പ്രദക്ഷിണം ചെയ്തിരുന്നത്. പ്രണയ നായകനായും സിഐഡി ആയും പ്രേക്ഷക ലക്ഷങ്ങളെ പ്രേം നസീര്‍ കോരിത്തരിപ്പിച്ചിട്ടുണ്ട്.

നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീര്‍ 1951ല്‍ ‘ത്യാഗസീമ’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സത്യന്റെയും നസീറിന്റെയും അരങ്ങേറ്റ ചിത്രമായ ത്യാഗസീമ റിലീസ് ആയില്ല. പിന്നീട് 1952ല്‍ പുറത്തിറങ്ങിയ ‘മരുമകള്‍’ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ വരുന്നത്. 1950 കളില്‍ ഒരു താരമായി ഉയര്‍ന്നുവന്ന അദ്ദേഹം 1950 മുതല്‍ 1989ല്‍ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലം വരെ മയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത സൂപ്പര്‍താരങ്ങളില്‍ ഒരാളായി തീര്‍ന്നു. 1985ന് ശേഷം എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ നായക വേഷങ്ങളില്‍ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് നസീര്‍ മനപൂര്‍വ്വം വഴിമാറി സഞ്ചരിച്ചിരുന്നു.

ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 130 സിനിമകളില്‍ ഒരേ നായിക, ഷീലക്കൊപ്പം അഭിനയിച്ചതിന് ഗിന്നസ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ചു. കൂടാതെ, 93 നായികമാര്‍ക്കൊപ്പം അഭിനയിച്ചതിന് 1973ലും, 1977ല്‍ 30 സിനിമകളില്‍ വീതം അഭിനയിച്ചതിനും വേറെയും രണ്ടു റെക്കോഡുകള്‍ കൂടിയുണ്ട്. കലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷന്‍, പത്മശ്രീ എന്നിവ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

അഭിനേതാവില്‍ നിന്നും സംവിധായകനിലേക്ക് ചുവട് മാറാന്‍ ഒരുങ്ങുന്നതിന് ഇടയിലായിരുന്നു പ്രേം നസീറിന്റെ അകാല വിയോഗം. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കിയും ശ്രീനിവാസന്റെ രചനയില്‍ മോഹന്‍ലാലിനെ നായകനാക്കിയും രണ്ട് സിനിമകള്‍ സംവിധാനം ചെയ്യാനുള്ള മുന്നൊരുക്കത്തിലായിരുന്നു അദ്ദേഹം. പക്ഷേ കാലം അതിന് അനുവദിച്ചില്ല. തലമുറകളെ സ്വാധീനിച്ച മലയാള സിനിമയുടെ നിത്യ ഹരിത നായകന് ഓര്‍മ്മപ്പൂക്കള്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ