മലയാളത്തിലെ ഹിറ്റ്മേക്കറിന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം, സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം നടന്നു

പ്രമുഖ സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം നടന്നു. വൈകിട്ട് ആറു മണിയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാവിലെ ഒമ്പതു മണി മുതല്‍ എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. സിനിമാരംഗത്തുനിന്നും,പൊതുരംഗത്തുനിന്നും നിരവധിപ്പേരാണ് സിദ്ദിഖിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇന്നലെ രാത്രി 9.10നാണ് സിദ്ദിഖ് അന്തരിച്ചത്.

ജൂലൈ 10ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ദിഖിന് ന്യുമോണിയ പിടികൂടിയതോടെയാണ് കാര്യങ്ങള്‍ വഷളായത്. 4 ആഴ്ചയോളം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു സംവിധായകന്‍.

നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ആയിരുന്നു രോഗം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനിരിക്കെയാണ് സിദ്ദിഖിന് ന്യുമോണിയ പിടികൂടിയത്. ഇതോടെ ശ്വാസകോശത്തിന്റെയും കരളിന്റെയും പ്രവര്‍ത്തനം താളംതെറ്റി. തുടര്‍ന്ന് ഐസിയുവില്‍ വെന്റിലേറ്റില്‍ പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെടുകയും വെന്റിലേറ്റര്‍ നീക്കി റിക്കവറി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ വീണ്ടും തുടങ്ങി. മകളുടെ കരള്‍ ആണ് മാറ്റിവയ്ക്കാനിരുന്നത്.

ഇതിനിടയില്‍ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാത്രി മുതല്‍ കാര്‍ഡിയോളജി ഐസിയുവില്‍ വെന്റിലേറ്റര്‍ പിന്തുണയോടെ ചികിത്സ നല്‍കി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണമായി താളംതെറ്റിയതോടെ ജീവന്‍ രക്ഷാ ഉപകരണമായ എക്‌മോ ഘടിപ്പിച്ചു. ഡയാലിസിസും തുടര്‍ന്നിരുന്നു. എന്നാല്‍ സിദ്ദിഖിനെ ജീവിതത്തിലേക്ക് മടക്കി എത്തിക്കാനായില്ല.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം