എന്തുകൊണ്ടാണ് വലിയ സ്‌കെയിലില്‍ സ്ത്രീപക്ഷ സിനിമകള്‍ ചെയ്യാന്‍ തയ്യാറാകാത്തത്; ചോദ്യവുമായി കൃതി സനോണ്‍

നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകള്‍ക്ക് വേണ്ടി നിര്‍മ്മാതാക്കള്‍ കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാകുന്നില്ലെന്ന് ബോളിവുഡ് താരം കൃതി സനോണ്‍. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം സിനിമ മേഖലയില്‍ ഉണ്ടാകുന്നതെന്ന് കൃതി ചോദിക്കുന്നു. ബോളിവുഡില്‍ ഇപ്പോഴും നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുക എന്ന റിസ്‌ക് ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചെറിയ ചില മാറ്റത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതായും കൃതി പറഞ്ഞു.

‘നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. ഇപ്പോള്‍ അവയുടെ എണ്ണം മുന്‍പത്തെ അപേക്ഷിച്ച് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിച്ച് നിര്‍ത്താനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. കൃതി പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ ഗംഗുഭായ് കത്തിയവാടി എന്ന ചിത്രത്തെയും കൃതി പരാമര്‍ശിച്ചു. 120 കോടിയോളം മുതല്‍ മുടക്കിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. 200 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഇത്തരത്തില്‍ മികച്ച തിരക്കഥയുടെ പിന്‍ബലത്തോടെ വലിയ ബജറ്റില്‍ നിര്‍മ്മിക്കുകയാണെങ്കില്‍ സ്ത്രീപക്ഷ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും കൃതി കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ടാണ് പുരുഷ കേന്ദ്രീകൃത ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് പോലെ വലിയ സ്‌കെയിലില്‍ സ്ത്രീ പക്ഷ സിനിമകള്‍ നിര്‍മ്മിക്കാന്‍ ആരും തയ്യാറാകാത്തതെന്നും താരം ചോദിച്ചു. എന്നാല്‍ ഭാവിയില്‍ വലിയ ബജറ്റിലുള്ള സ്ത്രീപക്ഷ സിനിമകള്‍ ബോളീവുഡില്‍ നിന്നും പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് കൃതി സനോണ്‍ പറഞ്ഞു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി