ഇങ്ങനെ തലക്കെട്ടുകള്‍ കൊടുത്ത് പ്രചരിപ്പിക്കുന്നവര്‍ എനിക്കൊരു മകന്‍ ഉണ്ടെന്ന് ഓര്‍ക്കണം: രേഖ രതീഷ്

മിനിസ്‌ക്രീനില്‍ സജീവമാണ് നടി രേഖ രതീഷ്. പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ ഏറെ ശ്രദ്ധ നേടിയത്. രേഖയുടെ പ്രണയ വിവാഹവും തുടര്‍ന്നുള്ള വിവാഹ മോചനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

മകന്‍ അയാന്‍ ജനിച്ചപ്പോള്‍ രേഖ സീരിയലില്‍ നിന്നും ഇടവേള എടുത്തിരുന്നു. മകന്റെ ജീവിതത്തെ വളച്ചൊടിച്ച് വരുന്ന വാര്‍ത്തകള്‍ അവനെ ബാധിക്കാതിരിക്കാന്‍ ഇനി മുതല്‍ അഭിമുഖങ്ങള്‍ നല്‍കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് രേഖ. തന്റെ ജീവിതത്തെ കുറിച്ച് നേരത്തെ തുറന്നു പറഞ്ഞിട്ടുള്ളതാണ് എന്നാണ് രേഖ പറയുന്നത്.

തന്റെ സ്വകാര്യ ജീവിതം ആര്‍ക്കും അറിയാത്ത കാര്യമൊന്നുമല്ല. താന്‍ തന്നെ എല്ലാവരോടും പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അത് പിന്നെയും കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടി പുതിയ തലകെട്ടുകള്‍ നല്‍കി റീവൈന്‍ഡ് ചെയ്ത് പ്രചരിപ്പിക്കുന്ന പ്രവണത കാണാറുണ്ട്.

തന്റെ വാര്‍ത്ത വച്ച് ചിലര്‍ ജീവിതം മാര്‍ഗം കണ്ടെത്തുന്നുണ്ട്. അത് തന്നെ ബാധിക്കില്ല. താന്‍ ഇതൊന്നും ചിന്തിച്ച് നടക്കാറുമില്ല. പക്ഷെ വിഷയമാകുന്നത് തന്റെ മകന്റെ ജീവിതവും, അവന് ബുദ്ധിമുട്ടാകുന്നുണ്ടോ എന്നതുമാണ്. ഇങ്ങനെ തലക്കെട്ടുകള്‍ കൊടുത്ത് പ്രചരിപ്പിക്കുന്നവര്‍ തനിക്കൊരു മകന്‍ ഉണ്ട് എന്ന് ചിന്തിക്കണം.

അവന്‍ സ്‌കൂളില്‍ പോകുന്ന കുട്ടിയാണ്. അവന്റെ ചുറ്റുപാടും ഒരുപാട് ആളുകള്‍ ഉണ്ട്. അവനെ ഒരിക്കലും ഇത്തരം വാര്‍ത്തകള്‍ ബാധിക്കരുത്. തന്നെ നിങ്ങള്‍ പറയുന്നത് തന്റെ വിഷയമല്ല. പക്ഷെ തന്റെ മകന്റെ ജീവിതം തകരരുത്. അതുകൊണ്ടാണ് അഭിമുഖങ്ങള്‍ അവന്‍ ഒരു നിലയിലെത്തും വരെ നല്‍കരുത് എന്ന് തീരുമാനിക്കാന്‍ കാരണം എന്നാണ് രേഖ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക