പറശ്ശിനിക്കടവ് മുത്തപ്പനോട് കുണ്ടറ ജോണി രഹസ്യമായി ഒരാഗ്രഹം പറഞ്ഞിരുന്നു, എന്നാല്‍ അത് മുത്തപ്പനല്ല ഞാനായിരുന്നു കേട്ടത്; മുകേഷ് പറയുന്നു

സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് തിളങ്ങിയതെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ പാവമായിരുന്നു കുണ്ടറ ജോണി. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമാലോകം. കുണ്ടറ ജോണിയെ കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗിനിടെ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ മുത്തപ്പന്റെ അനുഗ്രഹം തേടിയ ജോണിയെ കുറിച്ചാണ് മുകേഷ് തന്റെ വീഡിയോയില്‍ സംസാരിച്ചത്.

മുകേഷിന്റെ വാക്കുകള്‍:

ഒരു ദിവസം ഷൂട്ടിംഗ് സെറ്റില്‍ കണ്ണൂരിലുള്ള എന്റെ ഒരു പരിചയക്കാരന്‍ വന്നു. അദ്ദേഹം പറശ്ശിനിക്കടവ് ക്ഷേത്രത്തിന്റെ കമ്മിറ്റി അംഗമാണ്. ഞങ്ങളെ എല്ലാവരെയും അദ്ദേഹം ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു. സമയം പോലെ വരാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ പോയി. രണ്ടു വണ്ടി നിറയെ ആളുകളുണ്ട്. അന്ന് അവിടെ മുത്തപ്പന്‍ വെള്ളാട്ട് നടക്കുന്ന ദിവസമായിരുന്നു. മുത്തപ്പന്റെ അനുഗ്രഹം നേരിട്ട് വാങ്ങാന്‍ പറ്റും, അനുഗ്രഹത്തിനായി എല്ലാവരും വരിയായി നിന്നു. ഭീമന്‍ രഘുവും, കുണ്ടറ ജോണിയുമൊക്കെയുണ്ട്.

ഏറ്റവും മുന്നിലായി നില്‍ക്കുന്നത് ഞാനാണ്. എന്റെ പിന്നിലാണ് കുണ്ടറ ജോണിയുള്ളത്. എങ്ങാനും മുത്തപ്പന്‍ ഒരാള്‍ക്ക് മാത്രമേ അനുഗ്രഹം കൊടുക്കുമെങ്കിലോ എന്ന് കരുതി ജോണി പതിയെ എന്നെ തട്ടി മാറ്റി മുന്നില്‍ വന്നു നിന്നു. വെള്ളാട്ട് കഴിഞ്ഞ് മുത്തപ്പന്‍ വന്നു. നന്നേ പൊക്കം കുറഞ്ഞ ആളാണ് മുത്തപ്പന്‍ വെള്ളാട്ട് കെട്ടിയിരുന്നത്. അദ്ദേഹം പീഠത്തില്‍ ഇരുന്നു, നമ്മള്‍ ഓരോരുത്തരായി പോയി ഇനി അനുഗ്രഹം വാങ്ങണം. ആദ്യം കുണ്ടറ ജോണി പോയി.

അനുഗ്രഹം മാത്രമേ കിട്ടുകയുള്ളൂ എന്നാണ് ജോണി കരുതിയത്, എന്നാല്‍ ‘എന്താ മോന്റെ ആഗ്രഹം’ എന്ന് മുത്തപ്പന്‍ ചോദിച്ചു. അത് ജോണി പ്രതീക്ഷിച്ചിരുന്നില്ല. ആഗ്രഹം മുത്തപ്പനോട് പറയുന്നത് തൊട്ടുപിന്നിലുള്ള ഞാന്‍ കേട്ടാലോ എന്ന് കരുതി, നല്ല പൊക്കമുള്ള ജോണി കുനിഞ്ഞ് മുത്തപ്പന്റെ കാതില്‍ എന്തോ പിറുപിറുത്തു. ‘സൂപ്പര്‍ സ്റ്റാറാകണം’ എന്നാണ് പറഞ്ഞത്. എനിക്ക് കേള്‍ക്കാമായിരുന്നു. പക്ഷെ മുത്തപ്പന് അത് വ്യക്തമായില്ല. ‘എന്താ മോനെ, കേട്ടില്ല’ എന്ന് മുത്തപ്പന്‍ പറഞ്ഞു.

അതോടെ ജോണി എന്താണ് പറഞ്ഞത് എന്ന് കേള്‍ക്കാന്‍ എല്ലാവര്‍ക്കും ആവേശമായി. പക്ഷേ, ഇനി സൂപ്പര്‍സ്റ്റാര്‍ എന്ന ആഗ്രഹം ഉറക്കെ പറയാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ജോണി മാറ്റി പറഞ്ഞു, ‘നല്ല ആരോഗ്യം വേണം’. മുത്തപ്പന്‍ ജോണിയുടെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു. ജോണി മാറി നിന്നു, അടുത്തത് എന്റെ ഊഴമായിരുന്നു. ഞാന്‍ മുത്തപ്പനോട് പറഞ്ഞു, ‘എന്റെ മനസ്സിലുള്ള ആഗ്രഹം നടക്കണം’ എന്ന്.

‘അത് കേട്ട് ജോണി ശ്ശെ ഇത് പറഞ്ഞാല്‍ മതിയായിരുന്നു എന്ന ഭാവത്തില്‍ നിന്നു. മനസ്സില്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് നമുക്കറിയാല്ലോ, സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്റെയും. എനിക്ക് ശേഷം വന്ന എല്ലാവരും അത് തന്നെ പറഞ്ഞു, മനസ്സിലെ ആഗ്രഹം നടക്കണമെന്ന്. ഉദ്ദിഷ്ടകാര്യം നടക്കട്ടെ എന്ന് മുത്തപ്പന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക