എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 ആണെന്ന് പറഞ്ഞ് എന്നെ നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചു, അയാളെ കൊല്ലാന്‍ തോന്നിയിരുന്നു: ഖുശ്ബു

കുട്ടിക്കാലത്ത് സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് നടി ഖുശ്ബു തുറന്നു പറഞ്ഞിട്ടുണ്ട്. എട്ടു വയസ് മുതല്‍ 15 വയസ് വരെ അച്ഛന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് ഖുശ്ബു പറഞ്ഞിരുന്നു. നടിയുടെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. 25000 രൂപയ്ക്ക് തന്നെ നിര്‍മ്മാതാക്കള്‍ക്ക് വില്‍ക്കാനും ശ്രമിച്ചിരുന്നു എന്നാണ് ഖുശ്ബു പറയുന്നത്.

”ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിന്തുടരും. അച്ഛന്‍ ഞങ്ങളെ ഉപേക്ഷിക്കുമ്പോള്‍ എനിക്ക് 16 വയസ് ആണ് പ്രായം. ആ ദിവസം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്. 13 സെപ്റ്റംബര്‍ 1986. അന്നാണ് അവസാനമായി ഞാന്‍ അയാളെ കണ്ടത്.”

”അന്ന് മൂന്നാമത്തെ തെലുങ്ക് പടത്തില്‍ അഭിനയിക്കുന്നതേയുള്ളൂ ഞാന്‍. 16-ാം വയസില്‍ 25000 രൂപയ്ക്ക് പ്രൊഡ്യൂസര്‍മാര്‍ക്ക് അയാള്‍ എന്നെ വില്‍ക്കാന്‍ ശ്രമിച്ചു. സൗത്തിലെ നിര്‍മ്മാതാക്കളോട് എന്റെ ഒരു രാത്രിയിലെ റേറ്റ് 25000 എന്ന് പറഞ്ഞാണ് വില്‍ക്കാന്‍ ശ്രമിച്ചത്.”

”പിന്നീട് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞാണ് ഞാനറിഞ്ഞത്. ‘അയാള്‍ നിങ്ങളെ വിട്ടുപോയത് നന്നായി. അയാള്‍ ഇതാണ് ചെയതു കൊണ്ടിരുന്നത്’ എന്നവര്‍ പറഞ്ഞു. എനിക്ക് അയാളെ കൊല്ലാന്‍ തോന്നി. ഭാഗ്യത്തിന് ആരും എന്നെ ആ രീതിയില്‍ സമീപിച്ചില്ല. അവരെല്ലാം എന്നോട് ദയ കാണിച്ചു.”

”എന്റെ ലൊക്കേഷനുകളില്‍ എന്നും ഞാന്‍ സേഫ് ആയിരുന്നു. അയാള്‍ ഞങ്ങളെ വിട്ടുപോയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ഞാന്‍ വീടുനോക്കാന്‍ തുടങ്ങി, അമ്മയും മൂന്നു സഹോദരങ്ങളുമുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു” എന്നാണ് ഖുശ്ബു പറയുന്നത്.

അതേസമയം, തന്റെ അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിച്ചതു കൊണ്ടാണ് താന്‍ അയാള്‍ക്ക് വിധേയായത് എന്നും ഖുശ്ബു പറഞ്ഞിരുന്നു. മുംബൈയിലെ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച ഖുശ്ബു, 1980കളില്‍ ബാലതാരമായാണ് കരിയര്‍ ആരംഭിച്ചത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു