ഇരുട്ടിലേക്കാണ് ചാടുന്നതെന്ന് എനിക്കറിയാം, പക്ഷെ എനിക്ക് പണം വേണമായിരുന്നു.. എന്റെ തമിഴ് പോലും ഡബ്ബ് ചെയ്തത് മറ്റ് നടന്മാരായിരുന്നു: അജിത്ത്

ഇന്ന് 54-ാം ജന്മദിനം ആഘോഷിക്കുകയാണ് നടന്‍ അജിത്ത്. ഒരിക്കലും പ്ലാന്‍ ചെയ്ത് സിനിമയില്‍ എത്തിയ ആളല്ല അജിത്ത്. തന്റെ ജീവിതസാഹചര്യങ്ങളെ തുടര്‍ന്ന് കടം വീട്ടാനായാണ് നടന്‍ സിനിമയില്‍ അഭിനയിക്കാനൊരുങ്ങിയത്. ഇതിനെ കുറിച്ച് അജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”ആദ്യ കാലത്ത് ഒരു തെലുങ്ക് സിനിമയുടെ ഓഡിഷനില്‍ പങ്കെടുക്കാനുള്ള അവസരം എനിക്ക് കിട്ടി. എനിക്ക് ആ ഭാഷ സംസാരിക്കാന്‍ അറിയില്ല. പക്ഷേ ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു. നമ്മുടെ കുടുംബത്തില്‍ നിന്ന് ആരും സിനിമാ മേഖലയില്‍ ഇല്ല എന്നാണ് അച്ഛനും അമ്മയും അന്ന് എന്നോട് പറഞ്ഞത്. ഇരുട്ടിലേക്കാണ് ചാടുന്നതെന്ന് എനിക്കറിയാം.”

”പക്ഷേ അഭിനയിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍, എനിക്ക് വന്ന ഈ അവസരം ഞാന്‍ നിരസിച്ചു എന്ന് അറിയുമ്പോള്‍ എന്തായിരിക്കും പറയുക. അവര്‍ക്ക് അതില്‍ എത്ര മാത്രം ദേഷ്യമുണ്ടാകും’ എന്ന് ഞാന്‍ അവരോട് തിരിച്ചു പറഞ്ഞു. ജീവിതം നമുക്ക് മുന്നില്‍ തുറന്നു തരുന്ന അവസരം ഉപയോഗിക്കാതിരിക്കുന്നത് പാപമാണ്. അന്നൊക്കെ ഞാനൊരു നിഷ്‌കളങ്കനായിരുന്നു.”

”മുമ്പ് ഒരു അഭിമുഖത്തില്‍ അഭിനയത്തിലേക്ക് വരാനുണ്ടായ കാരണത്ത കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചിരുന്നു. എന്റെ ബിസിനസ് പൊട്ടിത്തകര്‍ന്നു. അതുകൊണ്ട് എനിക്ക് കുറച്ച് കടബാധ്യതയുണ്ടായി. ഒന്ന് രണ്ട് സിനിമകളൊക്കെ ചെയ്ത് ആ കടം വീട്ടുക എന്നതായിരുന്നു എന്റെ ലക്ഷ്യമെന്ന് ഞാന്‍ അദ്ദേഹത്തോട് മറുപടിയായി പറഞ്ഞു.”

”എന്റെ മറുപടി കേട്ട് അദ്ദേഹം ശരിക്കും അമ്പരന്നു പോയി. എത്ര പേര്‍ക്ക് കടം തിരിച്ച് വീട്ടണമെന്ന് ആഗ്രഹമുണ്ടാകും? അപ്പോള്‍, ഇരുട്ടിലേക്ക് അല്ലെങ്കില്‍ ഒന്നും അറിയാത്ത ഒരു സ്ഥലത്തേക്ക് എടുത്തു ചാടാന്‍ ഞാനെടുത്ത തീരുമാനത്തെ നിങ്ങള്‍ എന്തുകൊണ്ട് അഭിനന്ദിക്കുന്നില്ല. എന്റെ ആദ്യത്തെ ചില സിനിമകളൊക്കെ കണ്ടാല്‍ ഞാനൊരു ഭയങ്കര നടനായി തോന്നും.”

”തമിഴില്‍ പോലും എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് മറ്റ് നടന്മാരായിരുന്നു. എന്റെ ഇംഗ്ലീഷ് ഉച്ചാരണം പോലും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴും മിമിക്രി താരങ്ങള്‍ എന്റെ പഴയകാലത്തെ കാര്യങ്ങളൊക്കെ അനുകരിക്കാറുണ്ട്. ഞാന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചു, എന്റേതായ രീതിയില്‍ ജോലി ചെയ്തു. എന്റെ തമിഴിലും അതുപോലെ മറ്റിടങ്ങളിലും ഞാന്‍ പ്രവര്‍ത്തിച്ചു.”

”കരിയറില്‍ ഞാന്‍ എപ്പോഴും ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തിയിരുന്നു. ചില കാര്യങ്ങള്‍ വിധിക്കപ്പെട്ടതാണ് എങ്കിലും. ഈ ദിവസം നിങ്ങള്‍ ജീവിക്കുക, സത്യസന്ധമായി ജോലി ചെയ്യുക. പ്രശസ്തനാകാനോ അല്ലെങ്കില്‍ പ്രശസ്തി ആഗ്രഹിച്ചോ അല്ല ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. എന്റെ കടങ്ങള്‍ വീട്ടാന്‍ എനിക്ക് പണം വേണമായിരുന്നു” എന്നായിരുന്നു അജിത്തിന്റെ വാക്കുകള്‍.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം