ടര്‍ബോയിലെ സീനുകള്‍ അതേപടി ജയിലറില്‍ വന്നു, സീനുകള്‍ മാറ്റി എഴുതുകയായിരുന്നു..; വെളിപ്പെടുത്തി വൈശാഖ്

കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ആയി എത്തിയ ‘ടര്‍ബോ’ തിയേറ്ററില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. മെയ് 23ന് റിലീസ് ചെയ്ത ചിത്രം നിലവില്‍ 58 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിക്കഴിഞ്ഞു. ചിത്രത്തിലെ ചില സീനുകള്‍ രജനികാന്തിന്റെ ‘ജയിലര്‍’ സിനിമയുടേതിന് സമാനമായി ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍.

ടര്‍ബോയുടെ കഥ ആദ്യം എഴുതിയപ്പോള്‍ ജയിലറിലെ ഫാക്ടറി സീനിന് സമാനമായ സീനുകള്‍ ഉണ്ടായിരുന്നതായും ജയിലര്‍ കണ്ടതോടെ സീന്‍ മാറ്റി എഴുതുകയായിരുന്നു എന്നാണ് വൈശാഖ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ടര്‍ബോയുടെ ആദ്യ ഡ്രാഫ്റ്റില്‍ വില്ലന്റെ സങ്കേതം വേറൊന്ന് ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. കെമിക്കല്‍ ഫാക്ടറിയും, അതിലിട്ട് കൊല്ലുന്നതുമൊക്കെ. ഞങ്ങള്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പാണ് ജയിലര്‍ സിനിമ ഇറങ്ങുന്നത്. അതില്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്ത അതേ രീതിയിലുള്ള രണ്ടു മൂന്ന് സീന്‍ ഉണ്ടായിരുന്നു.

പിന്നീട് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് വളരെ അധികം ആലോചിച്ച ശേഷം ട്യൂണയ്‌ക്കൊപ്പം ആ സീന്‍ ഷൂട്ടു ചെയ്തത് എന്നാണ് വൈശാഖ് പറയുന്നത്. അതേസമയം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ടര്‍ബോ നിര്‍മ്മിച്ചിരിക്കുന്നത്.

കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് നടന്‍ സുനില്‍, അഞ്ജന ജയപ്രകാശ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിംഗ് നിവ്വഹിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം