പൃഥ്വിരാജിന് വേണ്ടിയല്ല ആ സീൻ അങ്ങനെ എഴുതിയത്: വിഷ്ണു ഉണ്ണികൃഷ്ണൻ

നാദിർഷയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ നായകരായി 2015-ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘അമർ അക്ബർ അന്തോണി’. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരായിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഇൻഡ്രോ സീനിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. തങ്ങൾക്ക് രണ്ട് പേർക്കും വേണ്ടിയെഴുതിയ തിരക്കഥയായതുകൊണ്ടായിരുന്നു അത്തരത്തിലൊരു ഇൻഡ്രോ സീൻ എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നത്.

“അമർ അക്ബർ അന്തോണിയുടെ തിരക്കഥ എഴുതുമ്പോൾ ഞങ്ങളെ തന്നെയാണ് മനസിൽ കണ്ടത്. ഞങ്ങൾക്ക് വേണ്ടി എഴുതിയത് കൊണ്ടായിരുന്നു ആ കഥയിലെ കോമഡികൾ അങ്ങനെ ആയത്. എഴുതുന്ന സമയത്ത് ഒരിക്കലും പൃഥ്വിരാജിനെയോ ഇന്ദ്രജിത്തിനെയോ ജയസൂര്യയെയോ കുറിച്ച് ചിന്തിച്ചിട്ടില്ല.

ബിബിനോ ഞാനോ പറയേണ്ടിയിരുന്ന കോമഡി ഡയലോഗ് നമ്മുടെ മീറ്ററിലാണ് പ്ലാൻ ചെയ്ത് എഴുതിയത്. ആ ഡയലോഗ് പൃഥ്വിരാജിനെ കൊണ്ട് പറയിപ്പിച്ചപ്പോഴാണ് ഫ്രഷായത്. പൃഥ്വിരാജിനെ തന്നെ മനസിൽ കണ്ടായിരുന്നു കഥ പ്ലാൻ ചെയ്തതെങ്കിൽ ഒരിക്കലും അങ്ങനെ എഴുതില്ലായിരുന്നു.

പൃഥ്വിരാജിന്റെ ഇൻഡ്രോയിൽ പിള്ളേരെയും കയറ്റി ഒരു ടോയ് കാർ ഓടിക്കുന്ന ആളെന്ന് പറഞ്ഞ് കൊടുക്കില്ലായിരുന്നു. തുടക്കം തൊട്ട് പൃഥ്വിരാജിനെ വെച്ച് പ്ലാൻ ചെയ്യുകയായിരുന്നെങ്കിൽ അങ്ങനെ എഴുതാൻ തോന്നില്ല. പക്ഷെ അത് വർക്കായി എന്നതിലാണ് കാര്യം.” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം