പൃഥ്വിരാജിന് വേണ്ടിയല്ല ആ സീൻ അങ്ങനെ എഴുതിയത്: വിഷ്ണു ഉണ്ണികൃഷ്ണൻ

നാദിർഷയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ നായകരായി 2015-ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘അമർ അക്ബർ അന്തോണി’. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരായിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഇൻഡ്രോ സീനിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. തങ്ങൾക്ക് രണ്ട് പേർക്കും വേണ്ടിയെഴുതിയ തിരക്കഥയായതുകൊണ്ടായിരുന്നു അത്തരത്തിലൊരു ഇൻഡ്രോ സീൻ എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നത്.

“അമർ അക്ബർ അന്തോണിയുടെ തിരക്കഥ എഴുതുമ്പോൾ ഞങ്ങളെ തന്നെയാണ് മനസിൽ കണ്ടത്. ഞങ്ങൾക്ക് വേണ്ടി എഴുതിയത് കൊണ്ടായിരുന്നു ആ കഥയിലെ കോമഡികൾ അങ്ങനെ ആയത്. എഴുതുന്ന സമയത്ത് ഒരിക്കലും പൃഥ്വിരാജിനെയോ ഇന്ദ്രജിത്തിനെയോ ജയസൂര്യയെയോ കുറിച്ച് ചിന്തിച്ചിട്ടില്ല.

ബിബിനോ ഞാനോ പറയേണ്ടിയിരുന്ന കോമഡി ഡയലോഗ് നമ്മുടെ മീറ്ററിലാണ് പ്ലാൻ ചെയ്ത് എഴുതിയത്. ആ ഡയലോഗ് പൃഥ്വിരാജിനെ കൊണ്ട് പറയിപ്പിച്ചപ്പോഴാണ് ഫ്രഷായത്. പൃഥ്വിരാജിനെ തന്നെ മനസിൽ കണ്ടായിരുന്നു കഥ പ്ലാൻ ചെയ്തതെങ്കിൽ ഒരിക്കലും അങ്ങനെ എഴുതില്ലായിരുന്നു.

പൃഥ്വിരാജിന്റെ ഇൻഡ്രോയിൽ പിള്ളേരെയും കയറ്റി ഒരു ടോയ് കാർ ഓടിക്കുന്ന ആളെന്ന് പറഞ്ഞ് കൊടുക്കില്ലായിരുന്നു. തുടക്കം തൊട്ട് പൃഥ്വിരാജിനെ വെച്ച് പ്ലാൻ ചെയ്യുകയായിരുന്നെങ്കിൽ അങ്ങനെ എഴുതാൻ തോന്നില്ല. പക്ഷെ അത് വർക്കായി എന്നതിലാണ് കാര്യം.” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ