പൃഥ്വിരാജിന് ജാഡയാണ് എന്നാണ് പലരും പറഞ്ഞത്; കഥ പറയാൻ പോയ അനുഭവം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾകൊണ്ട് കയ്യടിനേടിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. അഭിനയം മാത്രമല്ല എഴുത്തിലും വിഷ്ണു ഉണ്ണികൃഷ്ണൻ സജീവമാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒന്നിച്ചെഴുതിയ തിരക്കഥയാണ് അമർ അകബർ അന്തോണി എന്ന ചിത്രത്തിന്റേത്. നാദിർഷയാണ് ചിത്രം സംവിധാനം ചെയ്തത്.

അമർ അക്ബർ അന്തോണിയുടെ കഥപറയാൻ പൃഥ്വിരാജിന്റെ അടുത്ത് പോയ അനുഭവം പങ്കുവെക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. പൃഥ്വിരാജിനെ കാണാൻ പോവുമ്പോൾ എല്ലാവരും തന്നോട് മുൻവിധിയോട് കൂടിയാണ് സംസാരിച്ചതെന്നും എന്നാൽ അവിടെയെത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഒന്നാണ് തനിക്ക് അനുഭവപ്പെട്ടതെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.

“ഞങ്ങളുടെ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് പറഞ്ഞാൽ, ഓരോ ദിവസത്തേയും ഓർമകൾ വിലപ്പെട്ടതാണ്. എനിക്ക് പറയാൻ ആഗ്രഹമുള്ള ഒരു കാര്യം പറയാം. അമർ അക്ബർ അന്തോണിയുടെ കഥ പലരോടും പറഞ്ഞിട്ടുണ്ട്. രാജു ചേട്ടനോട് പറയാൻ പോകുന്ന കാര്യം കേട്ടതും എല്ലാവരും അദ്ദേഹത്തിന് ഭയങ്കര ജാഡയാകും എന്നാണ് പറഞ്ഞത്.

അഹങ്കാരി, ജാഡക്കാരൻ എന്നൊക്കെയല്ലേ പുള്ളിയെ എല്ലാവരും പറയുന്നത്. കഥ പറയാൻ ഞങ്ങൾ ചെല്ലുമ്പോൾ പുള്ളി എന്നോട് ‘ആഹ്, തന്നെ എനിക്ക് അറിയാടാ’ എന്നാണ് ആദ്യം പറഞ്ഞത്.

അപ്പോൾ എനിക്ക് വളരെ സന്തോഷമായി. ഇതിനിടയിൽ ക്ലാസ്മേറ്റ്സ് സിനിമയുടെ പ്രൊഡ്യൂസർ വരുമെന്നും കഥ കേൾക്കുന്നതിൻ്റെ ഇടയിൽ അവർ വരുമ്പോൾ മാത്രം തനിക്ക് പത്ത് മിനിറ്റ് ബ്രേക്ക് വേണമെന്നും പറഞ്ഞു.
പിന്നെ വൈഫിനെ ഫോണിൽ വിളിച്ച് ഒരു കഥ കേൾക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺ സൈലൻ്റ് ആക്കിയിട്ട് മാറ്റിവെച്ചു. അതുകഴിഞ്ഞ് പുള്ളി ശ്രദ്ധിച്ച് ആ കഥ മുഴുവൻ കേട്ടു” എന്നാണ് വിഷ്‌ണു ഉണ്ണികൃഷ്‌ണൻ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി