കമന്റായി തെറി എഴുതിയാല്‍ സിനിമയ്ക്കുള്ള അഭിനന്ദനം, ചുരുളിയില്‍ വാക്കാണു പ്രശ്നമെങ്കില്‍ ചതുരത്തില്‍ ദൃശ്യമാകും പ്രശ്നം: വിനോയ് തോമസ്

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് വിനോയ് തോമസ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എഴുതിയത്. ആ കഥയെ ആസ്പദമാക്കി ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകന്‍ പ്രേക്ഷകരെ ദൃശ്യാനുഭവത്തിന്റെ പുതിയ തലങ്ങളിലെത്തിച്ചു. അതായിരുന്നു ചുരുളി. ഇപ്പോഴിതാ ചിത്രത്തിലെ തെറിവാക്കുകളെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് വിനോയ് തോമസ് . മനോരമയുമായുള്ള അഭിമുഖത്തിലാണ് വിനോയ് മനസ്സുതുറന്നത്.

വിനോയ്യുടെ വാക്കുകള്‍

സിനിമ പൂര്‍ണമായി കണ്ടവര്‍ക്ക് നല്ല അഭിപ്രായമാണുള്ളത്. സിനിമയെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സിനിമ പോലും കാണാത്തവരുടെ വിമര്‍ശനം ഒടിടി കാഴ്ചയുടെ സംസ്‌കാരത്തെക്കുറിച്ച് അറിവില്ലാത്തതില്‍ നിന്നാണ്. ഒടിടി കാഴ്ചയുടെ സംസ്‌കാരം ചര്‍ച്ചയാകണം. സിനിമയിലെ തെറിയെ പലരും നെഗറ്റീവായി കാണുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമെന്നാല്‍ ടിവി ചാനല്‍ പോലെയാണെന്ന ധാരണയാണ് ചിലര്‍ക്ക്. ഒടിടി പ്ലാറ്റ്‌ഫോമില്‍ നമ്മള്‍ ഒരു അക്കൗണ്ടെടുത്ത് സിനിമ കാണുന്നതാണ്.

സ്വകാര്യമായ ഒന്നാണത്. അതിനാലാണ് തിയറ്റര്‍ റിലീസ് ചെയ്യാത്തത്. ഇവിടെ നടക്കുന്ന ക്രൈം എന്നത് സിനിമയുടെ ക്ലിപ്പ് പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നതാണ്. ചര്‍ച്ചയാകേണ്ട വിഷയങ്ങളെ ബോധപൂര്‍വം വഴി തിരിച്ചു വിടുകയാണു ചിലര്‍. എന്റെ പുതിയ ചിത്രം ചതുരമാണ്. അതില്‍ ലിംഗ രാഷ്ട്രീയമാണ് പറയുന്നത്. അതും വിവാദമാക്കാന്‍ ചിലരുണ്ടാകും. ചുരുളിയില്‍ വാക്കാണു പ്രശ്‌നമെങ്കില്‍ ചതുരത്തില്‍ ദൃശ്യമാകും പ്രശ്‌നം.

സാധാരണ ഒരു കാര്യത്തോട് എതിര്‍പ്പാണെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ തെറി വിളിക്കുക എന്നതാണ് പലരുടെയു ശീലം. ഇവിടെ കമന്റായി തെറി എഴുതാന്‍ പറ്റുന്നില്ല. തെറി എഴുതിയാല്‍ ചുരുളിക്കുള്ള അഭിനന്ദനമായി മാറും. കലയുടെ സാധ്യത അതാണെന്നു ഞാന്‍ കരുതുന്നു.

Latest Stories

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ