കമന്റായി തെറി എഴുതിയാല്‍ സിനിമയ്ക്കുള്ള അഭിനന്ദനം, ചുരുളിയില്‍ വാക്കാണു പ്രശ്നമെങ്കില്‍ ചതുരത്തില്‍ ദൃശ്യമാകും പ്രശ്നം: വിനോയ് തോമസ്

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് വിനോയ് തോമസ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എഴുതിയത്. ആ കഥയെ ആസ്പദമാക്കി ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകന്‍ പ്രേക്ഷകരെ ദൃശ്യാനുഭവത്തിന്റെ പുതിയ തലങ്ങളിലെത്തിച്ചു. അതായിരുന്നു ചുരുളി. ഇപ്പോഴിതാ ചിത്രത്തിലെ തെറിവാക്കുകളെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് വിനോയ് തോമസ് . മനോരമയുമായുള്ള അഭിമുഖത്തിലാണ് വിനോയ് മനസ്സുതുറന്നത്.

വിനോയ്യുടെ വാക്കുകള്‍

സിനിമ പൂര്‍ണമായി കണ്ടവര്‍ക്ക് നല്ല അഭിപ്രായമാണുള്ളത്. സിനിമയെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സിനിമ പോലും കാണാത്തവരുടെ വിമര്‍ശനം ഒടിടി കാഴ്ചയുടെ സംസ്‌കാരത്തെക്കുറിച്ച് അറിവില്ലാത്തതില്‍ നിന്നാണ്. ഒടിടി കാഴ്ചയുടെ സംസ്‌കാരം ചര്‍ച്ചയാകണം. സിനിമയിലെ തെറിയെ പലരും നെഗറ്റീവായി കാണുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമെന്നാല്‍ ടിവി ചാനല്‍ പോലെയാണെന്ന ധാരണയാണ് ചിലര്‍ക്ക്. ഒടിടി പ്ലാറ്റ്‌ഫോമില്‍ നമ്മള്‍ ഒരു അക്കൗണ്ടെടുത്ത് സിനിമ കാണുന്നതാണ്.

സ്വകാര്യമായ ഒന്നാണത്. അതിനാലാണ് തിയറ്റര്‍ റിലീസ് ചെയ്യാത്തത്. ഇവിടെ നടക്കുന്ന ക്രൈം എന്നത് സിനിമയുടെ ക്ലിപ്പ് പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നതാണ്. ചര്‍ച്ചയാകേണ്ട വിഷയങ്ങളെ ബോധപൂര്‍വം വഴി തിരിച്ചു വിടുകയാണു ചിലര്‍. എന്റെ പുതിയ ചിത്രം ചതുരമാണ്. അതില്‍ ലിംഗ രാഷ്ട്രീയമാണ് പറയുന്നത്. അതും വിവാദമാക്കാന്‍ ചിലരുണ്ടാകും. ചുരുളിയില്‍ വാക്കാണു പ്രശ്‌നമെങ്കില്‍ ചതുരത്തില്‍ ദൃശ്യമാകും പ്രശ്‌നം.

സാധാരണ ഒരു കാര്യത്തോട് എതിര്‍പ്പാണെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ തെറി വിളിക്കുക എന്നതാണ് പലരുടെയു ശീലം. ഇവിടെ കമന്റായി തെറി എഴുതാന്‍ പറ്റുന്നില്ല. തെറി എഴുതിയാല്‍ ചുരുളിക്കുള്ള അഭിനന്ദനമായി മാറും. കലയുടെ സാധ്യത അതാണെന്നു ഞാന്‍ കരുതുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി