15 സിനിമകളോട് പ്രണവ് നോ പറഞ്ഞു, അവന് വേണ്ടിയിരുന്നത് നെഗറ്റീവ് റോള്‍..; വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

‘ഹൃദയം’ എന്ന സിനിമയിലൂടെയാണ് നടന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാല്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെ മകന്‍ ആണെങ്കിലും പ്രണവിന്റെ സിംപ്ലിസിറ്റി എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ പിന്നെ താരം യാത്രകളില്‍ ആയിരിക്കും. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവും ഒന്നിക്കുന്ന പുതിയ ചിത്രം തിയേറ്ററില്‍ എത്താന്‍ പോവുകയാണ്.

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമ നാളെ റിലീസിന് തയാറെടുക്കവെ വിനീതും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ വിശാഖ് സുബ്രമണ്യവും പ്രണവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ കഥ പറയാന്‍ പോയപ്പോഴുണ്ടായ സംശയത്തെ കുറിച്ചാണ് വിനീതും വിശാഖും സംസാരിച്ചത്.

”പ്രണവിന്റെ അടുത്തേക്ക് പോകുന്നതിന് മുമ്പ് ഡൗട്ട് ഉണ്ടായിരുന്നു. ഹൃദയം കഴിഞ്ഞിട്ട് എന്തെങ്കിലും നെഗറ്റീവ് റോള്‍ ചെയ്താല്‍ കൊള്ളാമെന്ന് അവന്‍ പറഞ്ഞിരുന്നു. നമുക്ക് നെഗറ്റീവ് പറ്റുകയും ഇല്ല. ഫസ്റ്റ് ഹാഫ് കഥ കേട്ടപ്പോള്‍ തന്നെ എന്ത് തയ്യാറെടുപ്പുകളാണ് ഞാന്‍ ചെയ്യേണ്ടതെന്ന് അവന്‍ ചോദിച്ചു. അപ്പോഴാണ് ആള് സിനിമ ചെയ്യാന്‍ തീരുമാനിച്ചു എന്ന് എനിക്ക് മനസിലായത്” എന്നാണ് വിനീത് പറയുന്നത്.

ഹൃദയം സിനിമയ്ക്ക് ശേഷം 15 ചിത്രങ്ങള്‍ പ്രണവ് വേണ്ടെന്ന് വച്ചതായാണ് വിശാഖ് പറയുന്നത്. ”ഹൃദയം കഴിഞ്ഞ ശേഷം അപ്പു വേറെ സ്‌ക്രിപ്റ്റുകള്‍ കേട്ടിരുന്നു. 15 സ്‌ക്രിപ്റ്റ് എങ്കിലും അവന്‍ കേട്ടിട്ടുണ്ട്. അതൊക്കെ വേണ്ടെന്നും വച്ചു. നമുക്കും ഒരു ഡൗട്ട് ഉണ്ടായിരുന്നു. നമ്മള്‍ പോയാലും ഇവന്‍ റിജക്ട് ചെയ്യുമോ എന്ന്.”

”വര്‍ഷങ്ങള്‍ക്കു ശേഷം സ്റ്റോറി കേട്ടപ്പോള്‍ ഇത് അപ്പു ചെയ്താല്‍ അടിപൊളി ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ നമ്മള്‍ പോയി കണ്ടു. കഥയുടെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ അപ്പൂന് ഇഷ്ടമായി” എന്നാണ് വിശാഖ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി