മനുഷ്യക്കടത്തിനെതിരെ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള വ്യക്തിത്വങ്ങളാണ് അവർ; ആ സമയത്ത് മാനസികമായും എനിക്ക് സന്തോഷമില്ലാത്ത അവസ്ഥയായിരുന്നു;'തിര'യെ കുറിച്ച് വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തിരയ്ക്ക് ശേഷം പിന്നീട് വിനീത് ഒരിക്കലും അത്തരത്തിലുള്ള പ്രമേയങ്ങൾ സിനിമയാക്കിയിട്ടില്ല. ഏറെ നിരൂപക പ്രശംസകൾ നേടിയ തിര ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ തിരയെ കുറിച്ച് സംസാരിക്കുകയാണ് വിനീത്ശ്രീനിവാസൻ. ഡ‍ാ‍ർക്ക് സ്പേസിലേക്ക് പോകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് തിര പോലുള്ള സിനിമകൾ ചെയ്യാത്തത് എന്നാണ് വിനീത് പറയുന്നത്. തിരയ്ക്ക് വേണ്ടി നിരവധി റിസർച്ചുകൾ നടത്തിയിരുന്നെന്നും വിനീത് കൂട്ടിചേർത്തു.

“എനിക്ക് അത്രയും ഡ‍ാ‍ർക്ക് സ്പേസിലേക്ക് പോകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് തിര പോലുള്ള സിനിമകൾ ചെയ്യാത്തത്. നമ്മുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ തൊടേണ്ട എന്ന് കരുതി. തിരയ്ക്ക് വേണ്ടി നടത്തിയ റിസേർച്ചുകളിൽ അനുരാധ കൊയ്‍രാള, സുനിത കൃഷ്ണൻ, സൊമാലി മാം തുടങ്ങിയവരുണ്ടായിരുന്നു.

മനുഷ്യക്കടത്തിനെതിരെ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള വ്യക്തിത്വങ്ങളാണ് ഇവർ. സോമാലി മാമിന്റെ ദ റോഡ് ഓഫ് ലോസ്റ്റ് ഇന്നസെൻസ് എന്ന പുസ്തകമുണ്ട്, ആ പുസ്തകം വായിച്ചിട്ട് ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല.

തിര സിനിമയുടെ ഒരുക്കങ്ങളിലും ചിത്രീകരണം കഴിഞ്ഞിട്ടും പോസ്റ്റ് പ്രൊഡക്ഷനിലുമൊക്കെ കാണുന്നത് ഇതാണല്ലോ, ആ സമയത്ത് മാനസികമായും ഒരു സന്തോഷമില്ലാത്ത അവസ്ഥയായിരുന്നു. അനുരാധ കൊയ്‍രാളയെയും സുനിത കൃഷ്ണനെയുമൊക്കെ പോലെ ശക്തമായ മനസുള്ളവർ വേറെയുണ്ടാകില്ല. എത്ര പേരെയാണ് അവർ രക്ഷിച്ചു കൊണ്ടുവന്നത്.

റിയാലിറ്റി എന്നുപറയുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്. അതിൽ ജീവിക്കാനും പാടാണ്. അവിടെയാണ് സംഗീതവും കലയും നമ്മളെ സഹായിക്കുന്നത്, ഒരു രക്ഷപ്പെടലാണ്. എന്റെ സിനിമയിലും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. ആളുകൾ വരുന്നത് അസ്വസ്ഥരായിട്ടല്ലേ, അവർ നമ്മുടെ സിനിമയിലേക്ക് രക്ഷപ്പെടട്ടെ, അവർക്കൊരു സന്തോഷം കിട്ടട്ടെ, അവർ വിമുക്തരാകട്ടെ, എന്നിട്ട് അവരുടെ റിയാലിറ്റിയിലേക്ക് തിരികെ പൊയ്ക്കോട്ടെ.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞത്.

അതേസമയം നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ