മനുഷ്യക്കടത്തിനെതിരെ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള വ്യക്തിത്വങ്ങളാണ് അവർ; ആ സമയത്ത് മാനസികമായും എനിക്ക് സന്തോഷമില്ലാത്ത അവസ്ഥയായിരുന്നു;'തിര'യെ കുറിച്ച് വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തിരയ്ക്ക് ശേഷം പിന്നീട് വിനീത് ഒരിക്കലും അത്തരത്തിലുള്ള പ്രമേയങ്ങൾ സിനിമയാക്കിയിട്ടില്ല. ഏറെ നിരൂപക പ്രശംസകൾ നേടിയ തിര ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ തിരയെ കുറിച്ച് സംസാരിക്കുകയാണ് വിനീത്ശ്രീനിവാസൻ. ഡ‍ാ‍ർക്ക് സ്പേസിലേക്ക് പോകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് തിര പോലുള്ള സിനിമകൾ ചെയ്യാത്തത് എന്നാണ് വിനീത് പറയുന്നത്. തിരയ്ക്ക് വേണ്ടി നിരവധി റിസർച്ചുകൾ നടത്തിയിരുന്നെന്നും വിനീത് കൂട്ടിചേർത്തു.

Thira (2013) - IMDb

“എനിക്ക് അത്രയും ഡ‍ാ‍ർക്ക് സ്പേസിലേക്ക് പോകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് തിര പോലുള്ള സിനിമകൾ ചെയ്യാത്തത്. നമ്മുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ തൊടേണ്ട എന്ന് കരുതി. തിരയ്ക്ക് വേണ്ടി നടത്തിയ റിസേർച്ചുകളിൽ അനുരാധ കൊയ്‍രാള, സുനിത കൃഷ്ണൻ, സൊമാലി മാം തുടങ്ങിയവരുണ്ടായിരുന്നു.

മനുഷ്യക്കടത്തിനെതിരെ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള വ്യക്തിത്വങ്ങളാണ് ഇവർ. സോമാലി മാമിന്റെ ദ റോഡ് ഓഫ് ലോസ്റ്റ് ഇന്നസെൻസ് എന്ന പുസ്തകമുണ്ട്, ആ പുസ്തകം വായിച്ചിട്ട് ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല.

തിര സിനിമയുടെ ഒരുക്കങ്ങളിലും ചിത്രീകരണം കഴിഞ്ഞിട്ടും പോസ്റ്റ് പ്രൊഡക്ഷനിലുമൊക്കെ കാണുന്നത് ഇതാണല്ലോ, ആ സമയത്ത് മാനസികമായും ഒരു സന്തോഷമില്ലാത്ത അവസ്ഥയായിരുന്നു. അനുരാധ കൊയ്‍രാളയെയും സുനിത കൃഷ്ണനെയുമൊക്കെ പോലെ ശക്തമായ മനസുള്ളവർ വേറെയുണ്ടാകില്ല. എത്ര പേരെയാണ് അവർ രക്ഷിച്ചു കൊണ്ടുവന്നത്.

റിയാലിറ്റി എന്നുപറയുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്. അതിൽ ജീവിക്കാനും പാടാണ്. അവിടെയാണ് സംഗീതവും കലയും നമ്മളെ സഹായിക്കുന്നത്, ഒരു രക്ഷപ്പെടലാണ്. എന്റെ സിനിമയിലും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. ആളുകൾ വരുന്നത് അസ്വസ്ഥരായിട്ടല്ലേ, അവർ നമ്മുടെ സിനിമയിലേക്ക് രക്ഷപ്പെടട്ടെ, അവർക്കൊരു സന്തോഷം കിട്ടട്ടെ, അവർ വിമുക്തരാകട്ടെ, എന്നിട്ട് അവരുടെ റിയാലിറ്റിയിലേക്ക് തിരികെ പൊയ്ക്കോട്ടെ.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞത്.

അതേസമയം നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”