'ജേക്കബിന്റെ സ്വർഗ്ഗരാജ്യം' എഴുതിയത് അയാളുടെ പാട്ട് കേട്ടിട്ട്; എന്നാൽ എനിക്ക് ഇൻസ്‌പിറേഷനായ ഒരാൾ എൻ്റെ മുന്നിൽ സ്ട്രഗിൾ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ഗിൽറ്റായി; തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

ഇപ്പോഴിതാ ഹൃദയം എന്ന സിനിമയിലേക്ക് ഹിഷാം അബ്ദുൾ വഹാബിനെ മ്യൂസിക് ഡയറക്ടർ ആയി തിരഞ്ഞെടുത്തതിനെ പറ്റി സംസാരിക്കുകയാണ് സംവിധേയകന്ന വിനീത് ശ്രീനിവാസൻ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രം, താൻ ഹിഷാമിന്റെ പാട്ട് ലൂപ്പിലിട്ട് കേട്ടാണ് എഴുതിയതെന്നും എന്നാൽ ആ സമയത്ത് ഹിഷാം സ്ട്രഗ്ളിങ് സ്റ്റേജിൽ ആയിരുന്നതുകൊണ്ട് തന്നെ പിന്നീട് തനിക്ക് അത് ഗിൽറ്റ് ആയെന്നും വിനീത് പറയുന്നു.

“ജേക്കബിന്റെ സ്വർഗരാജ്യം ഞാൻ എഴുതുമ്പോൾ ഹിഷാമിൻ്റെ ഖദം ബതാ എന്ന ആൽബത്തിലെ പാട്ട് ലൂപ്പിലിട്ടാണ് എഴുതിയത്. ആ പാട്ടൊക്കെ എനിക്ക് ഇൻസ്പിറേഷനായിരുന്നു. ആ സമയത്തൊക്കെ ഹിഷാം സ്ട്രഗ്ളിങ് ചെയ്യുകയായിരുന്നു. എനിക്ക് ഇൻഡസ്‌പിറേഷനായ ഒരാൾ എൻ്റെ മുന്നിൽ സ്ട്രഗിൾ ചെയ്യുന്നത് കണ്ടപ്പോൾ അതെനിക്ക് ഗിൽറ്റായി. അവന് ഒരവസരം കൊടുക്കണമെന്ന് തോന്നി. പക്ഷേ അതുവരെ എൻ്റെകൂടെ നിന്ന ഷാനിനെ ഞാൻ ഇതിന് വേണ്ടി ഒഴിവാക്കേണ്ടി വരും. ഞാനിത് ഷാനിനോട് സംസാരിച്ചപ്പോൾ അവനും അത് ഓക്കെയായി.

പിറ്റേദിവസം ഹിഷാമിനെ ഞാൻ നോബിളിൻ്റെ ഫ്ളാറ്റിലേക്ക് വിളിപ്പിച്ചു. എന്നിട്ട് അവനോട് ഞാൻ പറഞ്ഞു, എൻ്റെ അടുത്ത പടത്തിന് മ്യൂസിക് ചെയ്യുന്നത് നീയാണെന്ന്. ഇത് കേട്ടതും അവൻ ഒറ്റക്കരച്ചിലായിരുന്നു. ഞാനും നോബിളും അത് ഒട്ടും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആ സിറ്റുവേഷൻ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ബാത്ത്റൂമിൽ പോയി മുഖം കഴുകി വന്നിട്ട് അവൻ പറഞ്ഞത് ‘കഴിഞ്ഞ 10 വർഷമായി ഒരു ഡയറക്‌ടർ ഇങ്ങനെ പറയുന്നതിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു’ എന്നായിരുന്നു. ഞാൻ കാരണം അവൻ്റെ ലൈഫ് മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞത്.

അതേസമയം നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”