വിനയ് നല്ല ഓപ്ഷന്‍ ആണ്, പക്ഷേ സിനിമ ബിസിനസ് ആകില്ല, ആ നിര്‍മ്മാതാവ് പറഞ്ഞു; നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് വിനയ് ഫോര്‍ട്ട്

മലയാളത്തിലെ സിനിമാ നിര്‍മ്മാതാക്കള്‍ തന്നെ ഒഴിവാക്കാനാവാത്ത നടനായി അംഗീകരിക്കാതിരുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ വിനയ് ഫോര്‍ട്ട്. എന്നാല്‍ തന്റെ ഈ വിഷമം ‘മാലിക്’ സിനിമ ചെയ്തതോട് കൂടി തീര്‍ന്നു കിട്ടിയെന്നും അദ്ദേഹം ഒരു എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍  പങ്കുവയ്ക്കുന്നു.

‘ഞാന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം എന്തെന്നാല്‍ സിനിമയിലുള്ള ആളുകളും അതില്‍ ഇല്ലാത്ത ആളുകളും എന്നോട് കഥ പറയും. എന്നിട്ട് ആഴ്ചയില്‍, ആഴ്ചയില്‍ എന്നെ വിളിച്ചിട്ട് പറയും. ‘വിനയ്, ഞാന്‍ ഈ നിര്‍മ്മാതാവിനെ കണ്ടു, അപ്പോള്‍ ആ നിര്‍മ്മാതാവ് പറഞ്ഞു.

വിനയ് നല്ല ഓപ്ഷന്‍ ആണ്. പക്ഷേ സിനിമ ബിസിനസ് ആകില്ലെന്ന്. അപ്പോള്‍ എന്നെ വിളിച്ച പുള്ളി തിരിച്ചു പറഞ്ഞത് ‘വിനയ് ഫോര്‍ട്ടിനെ അല്ലാതെ മറ്റൊരാളെ എനിക്ക് മാറ്റി ചിന്തിക്കാന്‍ കഴിയുന്നില്ല വേറൊരു ഓപ്ഷന്‍ മുന്നില്‍ വരുന്നില്ലെന്നാണ്’. അപ്പോള്‍ നിര്‍മ്മാതാവ് പുള്ളിയുടെ സിനിമ ചെയ്യാതെ പിന്‍വാങ്ങും. ഈ ഒരു കാര്യം എന്നെ വല്ലാതെ ടച്ച് ചെയ്തിട്ടുണ്ട്. അവിടുന്നങ്ങോട്ട് ഒരു കോമേഴ്‌സ്യല്‍ സിനിമയ്ക്ക് ചേരുന്ന വിധമുള്ള നടനാകാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്.

‘മാലിക്’ എന്ന സിനിമ അതിനുള്ള ഉത്തരമാണ്. ‘മാലിക്’ ചെയ്യുന്നതിന് മുന്‍പ് വരെ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ‘തമാശ’യിലെ ശ്രീനിവാസനായിരുന്നു. പക്ഷേ ‘മാലിക്’ ചെയ്തപ്പോള്‍ ‘ഫ്രെഡി’ ആയി എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം’. വിനയ് ഫോര്‍ട്ട് പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ