വിനയ് നല്ല ഓപ്ഷന്‍ ആണ്, പക്ഷേ സിനിമ ബിസിനസ് ആകില്ല, ആ നിര്‍മ്മാതാവ് പറഞ്ഞു; നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് വിനയ് ഫോര്‍ട്ട്

മലയാളത്തിലെ സിനിമാ നിര്‍മ്മാതാക്കള്‍ തന്നെ ഒഴിവാക്കാനാവാത്ത നടനായി അംഗീകരിക്കാതിരുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ വിനയ് ഫോര്‍ട്ട്. എന്നാല്‍ തന്റെ ഈ വിഷമം ‘മാലിക്’ സിനിമ ചെയ്തതോട് കൂടി തീര്‍ന്നു കിട്ടിയെന്നും അദ്ദേഹം ഒരു എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍  പങ്കുവയ്ക്കുന്നു.

‘ഞാന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം എന്തെന്നാല്‍ സിനിമയിലുള്ള ആളുകളും അതില്‍ ഇല്ലാത്ത ആളുകളും എന്നോട് കഥ പറയും. എന്നിട്ട് ആഴ്ചയില്‍, ആഴ്ചയില്‍ എന്നെ വിളിച്ചിട്ട് പറയും. ‘വിനയ്, ഞാന്‍ ഈ നിര്‍മ്മാതാവിനെ കണ്ടു, അപ്പോള്‍ ആ നിര്‍മ്മാതാവ് പറഞ്ഞു.

വിനയ് നല്ല ഓപ്ഷന്‍ ആണ്. പക്ഷേ സിനിമ ബിസിനസ് ആകില്ലെന്ന്. അപ്പോള്‍ എന്നെ വിളിച്ച പുള്ളി തിരിച്ചു പറഞ്ഞത് ‘വിനയ് ഫോര്‍ട്ടിനെ അല്ലാതെ മറ്റൊരാളെ എനിക്ക് മാറ്റി ചിന്തിക്കാന്‍ കഴിയുന്നില്ല വേറൊരു ഓപ്ഷന്‍ മുന്നില്‍ വരുന്നില്ലെന്നാണ്’. അപ്പോള്‍ നിര്‍മ്മാതാവ് പുള്ളിയുടെ സിനിമ ചെയ്യാതെ പിന്‍വാങ്ങും. ഈ ഒരു കാര്യം എന്നെ വല്ലാതെ ടച്ച് ചെയ്തിട്ടുണ്ട്. അവിടുന്നങ്ങോട്ട് ഒരു കോമേഴ്‌സ്യല്‍ സിനിമയ്ക്ക് ചേരുന്ന വിധമുള്ള നടനാകാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്.

‘മാലിക്’ എന്ന സിനിമ അതിനുള്ള ഉത്തരമാണ്. ‘മാലിക്’ ചെയ്യുന്നതിന് മുന്‍പ് വരെ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ‘തമാശ’യിലെ ശ്രീനിവാസനായിരുന്നു. പക്ഷേ ‘മാലിക്’ ചെയ്തപ്പോള്‍ ‘ഫ്രെഡി’ ആയി എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം’. വിനയ് ഫോര്‍ട്ട് പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക