ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

വിനയ് ഫോർട്ട് പ്രധാന കഥാപാത്രമായെത്തിയ മജു സംവിധാനം ചെയ്ത ‘പെരുമാനി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഇപ്പോഴിതാ ഫഹദ് ഫാസിലിനെ കുറിച്ചും ഫഹദ് സിനിമയുടെ പ്രൊമോഷൻ ചെയ്യില്ല എന്ന വാദത്തെ കുറിച്ചും സംസാരിക്കുകയാണ് വിനയ് ഫോർട്ട്. ഫഹദ് ഫാസിലിനൊക്കെ ഈ സമയത്തും പ്രൊമോഷൻ ഇല്ലെങ്കിലും ഓക്കെയാണ് എന്നാണ് വിനയ് ഫോർട്ട് പറയുന്നത്. മഹേഷിൻ്റെ പ്രതികാരത്തിൻ്റെ ടൈമിലൊക്കെ ഒരുപാട് പ്രൊമോഷന് പോവുകയും ടി.വി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ് ഫഹദെന്നും ഇപ്പോഴും അത് ചെയ്യുന്നുണ്ടെന്നും വിനയ് ഫോർട്ട് പറയുന്നു.

“അത്യന്തികമായി സിനിമ നന്നാവുക എന്നതാണ് പ്രധാനം. ഫഹദ് ഫാസിലിനൊക്കെ ഈ സമയത്തും പ്രൊമോഷൻ ഇല്ലെങ്കിലും ഓക്കെയാണ്. എന്നിട്ടും അയാൾ ഓടി നടന്ന് ആവേശത്തിൻ്റെ പ്രൊമോഷൻ ചെയ്തു. അയാൾ കോളേജിൽ പോവുന്നതും ഡാൻസ് കളിക്കുന്നതുമൊക്കെ ഞാൻ കണ്ടു.

അപ്പോൾ പ്രൊമോഷൻ ഇല്ലായെന്ന് പറയുന്നത് തെറ്റാണ്. ഒന്ന് ആലോചിച്ച് നോക്കിയാൽ മനസിലാവും, മഹേഷിൻ്റെ പ്രതികാരത്തിൻ്റെ ടൈമിലൊക്കെ ഒരുപാട് പ്രൊമോഷന് പോവുകയും ടി.വി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ് ഫഹദ്.

പിന്നെ ഒരു കാര്യമുണ്ട്, ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്. അതിനപ്പുറത്തേക്ക് അയാൾക്ക് വലിയ ക്രെഡിബിലിറ്റിയുണ്ട്. അതുകൊണ്ട് പ്രൊമോഷൻ അത്ര ഇല്ലെങ്കിലും അയാൾക്ക് ഓക്കെയാണ്. എന്നാലും പ്രൊമോഷൻ ചെയ്യും. അയാൾ ഏതോ കോളേജിൽ പോയി ഡാൻസ് കളിക്കുന്നത് വരെ ഞാൻ കണ്ടു. അയാൾ പ്രൊഡ്യൂസ് ചെയ്ത പടമായത് കൊണ്ട് മലയൻ കുഞ്ഞിനും നല്ല പ്രൊമോഷൻ ഉണ്ടായിരുന്നു.

പക്ഷെ മഹേഷിൻ്റെ പ്രതികാരമൊക്കെ പ്രൊമോഷൻ ചെയ്‌ത പോലെ ഇപ്പോൾ ഒരു പടം പ്രൊമോഷൻ ചെയ്യേണ്ട ആവശ്യമില്ല. കാരണം ഫഹദിനെ പോലെ പാൻ ഇന്ത്യൻ റീച്ചുള്ള ഒരു ആക്‌ടർ എന്തായാലും കേരളത്തിലില്ല. അയാളുടെ സിനിമയുടെ ബിസിനസ് ഓൾറെഡി സേഫാണ്. നമ്മളൊക്കെ ചെയ്യുന്ന കുഞ്ഞ് സിനിമകൾ നല്ലതാണെന്ന് ആളുകൾ അറിഞ്ഞാൽ മാത്രമേ തിയേറ്ററിൽ വരുകയുള്ളൂ.” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞത്.

അതേസമയം വേറിട്ട ഭാവപ്രകടനങ്ങളോടെയും വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെയും അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്ന ‘പെരുമാനി’യിൽ എഴുപതോളം കഥാപാത്രങ്ങളുണ്ട്. ഓരോ കഥാപാത്രങ്ങളും അവരുടേതായ ഛേഷ്ഠകളാൽ വ്യത്യസ്തത പുലർത്തുന്നു. കഥയിലേക്ക് വരികയാണെങ്കിൽ പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കുന്ന ഇൻസിഡന്റികളും രസകരമായ നിമിഷങ്ങളും ആക്സ്മികമായ വിഷയങ്ങളും ചിത്രത്തിൽ കാണാം.

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന പ്രോപ്പർട്ടികളും ചിത്രത്തിന്റെ കളർ പാറ്റേണും മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകും എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഫിക്ഷനാണെങ്കിൽ വേറിട്ട സമീപനമാണ് ചിത്രത്തിനുള്ളത്.

ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി